മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ജയസാധ്യതയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 230 മണ്ഡലങ്ങളില്‍ 128 സീറ്റുകളിലും കോണ്‍ഗ്രസിന് ജയസാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് സംസ്ഥാന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.  മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ റിപ്പോര്‍ട്ട്.

കോണ്‍ഗ്രസുമായി കടുത്ത മത്സരം നേരിടുന്ന ബി.ജെ.പിക്ക് 92 സീറ്റിലേ ജയസാധ്യതയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പത്ത് മന്ത്രിമാര്‍ കടുത്ത മത്സരം നേരിടുമെന്നും ജയിക്കാന്‍ നേരിയ സാധ്യത മാത്രമാണെന്നുമാണ് പുറത്തു വരുന്ന വിവരം.സംസ്ഥാനത്തെ 177 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു.

കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച ബി.എസ്.പി ആറ് സീറ്റുകള്‍ വരെ നേടാനാണ് സാധ്യത. എന്നാല്‍, സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തീര്‍ക്കാനായിട്ടില്ലെന്നതാണ് പാര്‍ട്ടി നേരിടുന്ന വെല്ലുവിളി. തങ്ങളോട് കൂറുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കുന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം ദിഗ്വിജയ് സിങും ജോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസ് അധ്യക്ഷ മുന്‍പില്‍ വച്ച്‌ പരസ്യവാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടത് പാര്‍ട്ടിയ്ക്ക് തിരിച്ചടി ആയിട്ടുണ്ട്.

അതേസമയം ബി.ജെ.പി 177 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ബുധിനി മണ്ഡലത്തില്‍ നിന്ന് തന്നെ ജനവിധി തേടും. മന്ത്രിമാരായ നരോട്ടം മിശ്ര, യശോദര രാജെ സിന്ധ്യ എന്നിവര്‍ ഡാട്യ, ശിവപുരി എന്നിവിടങ്ങളിലും മത്സരിക്കും. ഇതിന് പുറമെ മിസോറാമിലെ 24 അംഗ സ്ഥാനാര്‍ത്ഥി പട്ടികയും തെലങ്കാനയിലെ 28 അംഗ സ്ഥാനാര്‍ത്ഥിപട്ടികയും ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്

prp

Related posts

Leave a Reply

*