വിജയ്‌ ബാബു പേര് വെളിപ്പെടുത്തിയതോടെ ഇരയായ നടിക്ക് നേരേ കടുത്ത സൈബറാക്രമണം; അക്കൗണ്ട്‌ ഡീആക്റ്റിവേറ്റ് ചെയ്ത് നടി; സാന്ദ്ര തോമസുമായി തര്‍ക്കം ഉണ്ടായപ്പോള്‍ കസേരയോടെ മറിച്ചിട്ട് വിജയബാബു ദേഹോപദ്രവം ഏല്‍പ്പിച്ച കേസും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

കൊച്ചി: തനിക്കെതിരെ പീഡന പരാതി നല്‍കിയ ഇരയുടെ പേര് നടനും സംവിധായകനും, നിര്‍മ്മാതാവുമായ വിജയ്‌ ബാബു ഫേസ്‌ബുക്ക് ലൈവില്‍ വെളിപ്പെടുത്തിയതോടെ, ഇരയായ നടിക്ക് നേരേ വ്യാപക സൈബര്‍ ആക്രമണം.

ചിത്രത്തിന് താഴെ അശ്ലീല കമന്റുകളുമായി നിരവധി പേര്‍ ആക്രമണം നടത്തി. ഇതോടെ, നടി ഫേസ്‌ബുക്ക് അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്തു.

അര്‍ദ്ധരാത്രിയില്‍ ഫേസ്‌ബുക്ക് ലൈവിലെത്തി പരാതിക്കാരിയായ നടിയുടെ പേരടക്കം വെളിപ്പെടുത്തി അപമനാച്ചുകൊണ്ടാണ് വിജയ് ബാബു രംഗത്ത് എത്തിയിരിക്കുന്നത്. തനിക്കെതിരായ ആരോപണം നിഷേധിച്ച വിജയ് ഈ കേസില്‍ താന്‍ പ്രതിയല്ല ശരിക്കും ഇരയാണെന്നുമാണ് പ്രതികരിച്ചത്. അതേസമയം സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച്‌ എറണാകുളത്തെ ഫ്ളാറ്റില്‍ വെച്ച്‌ നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് വിജയ് ബാബുവിനെതിരായ നടിയുടെ പരാതി. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇരയുടെ പേരു വെളിപ്പെടുത്തിയതിന് വിജയബാബുവിന് എതിരെ മറ്റൊരു കേസ് കൂടി എടുത്തിട്ടുണ്ട്. താന്‍ കേസിനെ നേരിടുമെന്നാണ് വിജയ ബാബു ഫേസ്‌ബുക്ക് ലൈവില്‍ പറഞ്ഞത്. കൗണ്ടര്‍ പെറ്റീഷന്‍ നല്‍കുമെന്നും, മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ഒക്കെ നടന്‍ പറഞ്ഞു.

മലയാളത്തിലെ മുന്‍നിര നിര്‍മ്മാതാക്കളില്‍ ഒരാള്‍ ആണ് വിജയ് ബാബു. ഫ്രൈഡേ ഫിലിം ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഫ്രൈഡേ ഫിലിം ഹൗസ് പ്രൊഡക്ഷന്‍ കമ്ബനി ആരംഭിച്ച സമയത്ത് വിജയ് ബാബുവിന്റെ പങ്കാളി സാന്ദ്ര തോമസ് ആയിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ തെറ്റി പിരിയുകയായിരുന്നു. സാമ്ബത്തിക പ്രശ്‌നങ്ങളുടെ പേരിലാണ് ഇരുവരും തമ്മില്‍ തെറ്റിപ്പിരിഞ്ഞത് എന്നാണ് സൂചന. എന്നാല്‍ ഇരുവരും തമ്മില്‍ അതിലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വിജയ് ബാബു ഇവരെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട് എന്നും കാണിച്ച്‌ ഇവര്‍ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു.

ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ധാരാള ഫോളോവേഴ്‌സ് ഉള്ള സിന്‍സി അനില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്.

കുറിപ്പ് ഇങ്ങനെ:

വിജയ് ബാബു സിനിമയില്‍ വേഷം തരാമെന്നു പറഞ്ഞു പല തവണ പീഡിപ്പിച്ചു എന്നാണ് പരാതി എന്നാണ് ഇന്നലെ രാത്രി മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്. ആ പരാതി കേട്ടപ്പോള്‍ ആദ്യം സംശയമാണ് തോന്നിയത്. പരാതിക്കാരി ആയ നടി ആരാണെന്ന് സുഹൃത്തായ മാധ്യമപ്രവര്‍ത്തകനോട് ചോദിച്ചപ്പോള്‍ അയാളുടെ മറ്റൊരു സിനിമയിലെ നായിക ആണെന്നും പേര് ഇന്നതാണ് എന്നും അറിഞ്ഞു.

ഒരു സിനിമയില്‍ നായിക ആയി.. അടുത്ത സിനിമയില്‍ വേഷം കൊടുക്കാത്തതില്‍ പ്രതിഷേധിച്ചു നടി പരാതിയുമായി ഇറങ്ങിയതാണെന്നു സംശയം തോന്നിയത് എനിക്ക് മാത്രമല്ല… പലര്‍ക്കും ഉണ്ടായിരുന്നു. അങ്ങനെ കാലത്തെ ഉണരുമ്ബോഴാണ്… നായകന്റെ ലൈവ് ലൂടെ ഉള്ള രംഗപ്രവേശം. അവളാണ് ഡിപ്രെഷന്‍ ആണെന്ന് പറഞ്ഞു തന്റെ അടുക്കലേക്ക് വന്നതെന്നും താന്‍ ഇര ആണെന്നും അവള്‍ സുഖിച്ചു വീട്ടില്‍ ഇരിക്കേണ്ട എന്നതുകൊണ്ട് അവളുടെ പേര് ഇന്നതാണ് എന്നും പറഞ്ഞായിരുന്നു ലൈവ്.

അവിടെ ആ പെണ്‍കുട്ടിയുടെ പരാതിയുമായി കൂട്ടി വായിക്കുമ്ബോള്‍ ആണ് വിജയ് ബാബുവിന്റെ യഥാര്‍ത്ഥ മുഖം വായിച്ചെടുക്കാനായത്.
മുന്‍പ് സാന്ദ്ര തോമസുമായി ചേര്‍ന്ന് സിനിമ നിര്‍മ്മാണ കമ്ബനി നടത്തുകയും അതില്‍ സാമ്ബത്തിക തിരിമറി ഉണ്ടായി എന്ന് പറഞ്ഞു സാന്ദ്ര ഇയാളുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും കസേരയോടെ മറിച്ചിട്ട് സാന്ദ്രയെ ദേഹോപദ്രവം ഏല്പിക്കുകയും അയാള്‍ക്കു എതിരെ സാന്ദ്ര കേസ് കൊടുക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്.

കേസ് അന്വേഷണത്തില്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ സാന്ദ്രയെ ഉപദ്രവിച്ചില്ല എന്ന് മൊഴി കൊടുത്തു ആ കേസില്‍ നിന്നും വിജയ് ബാബു ഊരി പോന്നു….പിന്നീട് തന്റെ വിഹിതം വാങ്ങി സാന്ദ്ര വീട്ടില്‍ പോരുകയും ചെയ്തു. പറഞ്ഞു വന്നത് സ്ത്രീകള്‍ക്ക് നേരയുള്ള അതിക്രമം ഇയാള്‍ക്ക് പുതുമ ഉള്ളതല്ല എന്ന് തന്നെയാണ്. ഇപ്പോഴാണ് ആ പെണ്‍കുട്ടി എഴുതിയ പരാതിയുടെ വിശദമായ വിവരങ്ങള്‍ വായിക്കുന്നത്. അവര്‍ നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം തന്നെയാണ്….അവരുടെ പരാതി ലൈംഗികത നിഷേധിച്ചതിനു ക്രൂരമായി മര്‍ദിച്ചു എന്നതാണ്.

അവരുടെ പരാതി കമന്റ് ബോക്‌സില്‍ കൊടുക്കുന്നുണ്ട്. പരാതി പൊലീസ് അന്വേഷിക്കട്ടെ…അത് നമ്മുടെ ജോലി അല്ല..അയാള്‍ വിളിച്ചു പറഞ്ഞത് പ്രകാരം പെണ്‍കുട്ടി ആരാണെന്നു എല്ലാവര്‍ക്കും മനസിലായി. അവരെ ഒപ്പം നിര്‍ത്തിയില്ലെങ്കിലും അവര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്താതിരിക്കുന്നത് ഒരു മര്യാദയുടെ ഭാഗമാണ്. അവര്‍ ഫ്രെയിം ചെയ്ത കഥയാണ് എങ്കില്‍ അത് പൊലീസ് പറയട്ടെ.

രണ്ടു പേരും കൂടി സമ്മതിച്ചു നടന്ന സെക്‌സിനെ ബലാല്‍സംഗം എന്ന് പറയരുതെന്ന അഭിപ്രായം പലയിടത്തും കണ്ടു. 10 തവണയില്‍ ഒന്‍പതു തവണയും ഇഷ്ടപ്രകാരം ചെയ്തു എങ്കിലും പത്താമത്തെ തവണ ശരീരികമായി ഉപദ്രവിച്ചോ ബലം പിടിച്ചോ ലൈംഗികമായി ഉപയോഗിച്ചാല്‍ അത് ബലാല്‍സംഗം തന്നെയാണ്. ദാമ്ബത്യജീവിതത്തില്‍ പോലും പങ്കാളിക്ക് താല്പര്യമില്ലാതെ സെക്‌സ് ബലം പിടിച്ചു നടത്തിയാല്‍ അത് റേപ്പ് തന്നെയാണ്… പൊലീസ് അവരുടെ ജോലി ചെയ്യട്ടെ. ആ പെണ്ണിനെ വാക്കുകള്‍ കൊണ്ട് എല്ലാരും കൂടി ഇനിയും ബലാത്സംഗം ചെയ്യ്യാതിരിക്കു….
അതുകൊണ്ട് വിജയ് ബാബു ഫാന്‍സ് ഒന്ന് പൊടിക്ക് അടങ്ങു.

വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് പേജില്‍ നടി എഴുതിയത് ഇങ്ങനെ:

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഞാന്‍ മലയാള സിനിമയില്‍ ഒരു നടിയായി ജോലി ചെയ്തുവരുന്നു. 13/03/22 – 14/04/2022 യുള്ള കാലയളവില്‍ എനിക്ക് , ഫ്രൈഡേ ഫിലിം ഹൗസ് എന്ന സ്ഥാപനം നടത്തുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവില്‍ നിന്ന് ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നു. മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ പ്രവൃത്തിക്കുന്ന ഒരാള്‍ എന്ന നിലയില്‍ കുറച്ച്‌ വര്‍ഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം, അദ്ദേഹത്തോടൊപ്പം ഒരു സിനിമയില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിച്ചിട്ടുമുണ്ട്. സിനിമ രംഗത്ത് പുതുമുഖമായ എന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്തു കൊണ്ട് അദ്ദേഹം എന്റെ വിശ്വാസം നേടിയെടുത്തു. എന്റെ വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്‌നങ്ങളില്‍ രക്ഷകനെപ്പോലെ പെരുമാറി, അതിന്റെ മറവില്‍ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു.

രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തന്റെ കെണിയിലേക്ക് വീഴ്‌ത്തുന്നതായിരുന്നു അയാളുടെ പ്രവര്‍ത്തനരീതി .തുടര്‍ന്നു മദ്യം നല്‍കി, അവശയാക്കി, അതിന്റെ ലഹരിയില്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യും. എനിക്ക് ബോധമുണ്ടായപ്പോഴെല്ലാം, സെക്സില്‍ ഏര്‍പ്പെടാനുള്ള സമ്മതം ഞാന്‍ നിഷേധിച്ചു. പക്ഷേ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്‌നമായിരുന്നില്ല, എന്റെ പ്രതിഷേധം അവഗണിച്ച്‌ കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാള്‍ എന്നെ പലതവണ ബലാത്സംഗം ചെയ്തു. Happy Pill പോലുള്ള രാസ ലഹരി വസ്തുക്കള്‍ കഴിക്കാന്‍ എന്നെ നിര്‍ബന്ധിച്ചു, പക്ഷേ ഞാന്‍ അത് നിഷേധിച്ചു. മദ്യം നല്‍കി എനിക്ക് ബോധത്തോടെ Yes or No ‘ എന്ന് പറയാന്‍ കഴിവില്ലാതിരുന്നപ്പോള്‍ എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു.

ഒരു കാറില്‍ വെച്ച്‌ ഓറല്‍ സെക്സിനു എന്നെ നിര്‍ബന്ധിച്ചു. അതുണ്ടാക്കിയ ഷോക്കില്‍ എനിക്ക് സംസാരിക്കാന്‍ പോലും പറ്റാതായി. എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന, എന്റെ ആത്മാഭിമാനത്തെ തകര്‍ക്കുന്ന ഈ സംഭവങ്ങളെ കുറിച്ച്‌ സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാതെ ഒരു ഞെട്ടലിലായിരുന്നു ഞാന്‍. അയാളില്‍ നിന്ന് ഞാന്‍ ഓടിപ്പോകാന്‍ ശ്രമിക്കുമ്ബോഴെല്ലാം, വിവാഹ വാഗ്ദാനങ്ങളുമായി അയാള്‍ എന്റെ പിന്നാലെ വരും. അവനില്‍ നിന്ന് ഞാന്‍ അനുഭവിച്ച ശാരീരിക മാനസിക പീഡനങ്ങള്‍ക്ക് നിരവധി സാക്ഷികളുണ്ട്. ഞങ്ങള്‍ കണ്ടുമുട്ടുമ്ബോഴെല്ലാം അദ്ദേഹം തന്റെ വരാനിരിക്കുന്ന സിനിമകളില്‍ എനിക്ക് കഥാപാത്രങ്ങള്‍ വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ എന്റെ സൗഹൃദം ഇത്തരം ലക്ഷ്യം മുന്നോട്ടുവെച്ച്‌കൊണ്ടായിരുന്നില്ല.

ചലച്ചിത്രമേഖലയില്‍ അയാള്‍ക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാന്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു, മറ്റുള്ളവരോട് സംസാരിക്കാന്‍ ഭയപ്പെട്ടിരുന്നു. എന്നെ ഉപയോഗിക്കാനുള്ള ഒരു കെണിയായിരുന്നു അത് .എന്റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു. ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാന്‍ ആര്‍ത്തവത്തിലായിരുന്നപ്പോള്‍ അയാള്‍ എന്റെ വയറ്റില്‍ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്സിനായി നിര്‍ബന്ധിക്കുകയും ചെയ്തു. എന്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല. ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാന്‍. എന്നാല്‍ ഇന്ന് ഞാന്‍ ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു.

അയാള്‍ എനിക്ക് രാക്ഷസനെപ്പോലെയായിരുന്നു സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അതേക്കുറിച്ച്‌ സംസാരിക്കാന്‍ പേടിച്ച്‌ , ഭയത്തോടെ ഞാന്‍ ഉള്ളില്‍ കരയുകയായിരുന്നു. എന്റെ ഒരു നഗ്നവീഡിയോ റെക്കോര്‍ഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകര്‍ക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തി.എന്റെ ജീവന്‍ അപായപ്പെടുത്തുമെന്നും. വിജയ് ബാബുവിന്റെ ഈ കെണിയില്‍ അകപ്പെട്ട ആദ്യത്തെ പെണ്‍കുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകള്‍ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. അവര്‍ പേടിച്ച്‌ പുറത്ത് വരുന്നില്ല എന്നു മാത്രം. ഇനി ഞാന്‍ വായ മൂടിവെക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല. വിജയ് ബാബുവിലൂടെ ഞാന്‍ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങള്‍ക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. ഞാന്‍ നിയമപരമായി തന്നെ മുന്നോട്ട് നീങ്ങുന്നു.

ജീവിതത്തില്‍, പ്രത്യേകിച്ച്‌ സിനിമാരംഗത്ത് ഇനി ആരും ഇത്തരം വേദനയിലൂടെയും , ശാരീരിക ആഘാതത്തിലൂടെയും കടന്നുപോകരുത്. അയാളില്‍ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുള്ളതും നിശബ്ദരായിരിക്കുന്നതുമായ എല്ലാ സ്ത്രീകളോടും ഞാന്‍ സംസാരിക്കാന്‍ ആവശ്യപ്പെടുന്നു, കാരണം നമുക്ക് ഒരുമിച്ച്‌ മറ്റൊരു പെണ്‍കുട്ടിയെ ചൂഷണം ചെയ്യുന്നത് തടയാം.

prp

Leave a Reply

*