സില്‍വര്‍ ലൈന്‍ സംവാദം ഇന്ന്:  എതിര്‍ക്കാന്‍ ആര്‍.വി.ജി മേനോന്‍ മാത്രം

തിരുവനന്തപുരം: ഒഴിവാക്കലും പിന്മാറ്റവുമടക്കം വിവാദങ്ങള്‍ക്ക് വഴിമാറിയ സില്‍വര്‍ ലൈന്‍ സംവാദം വ്യാഴാഴ്ച.

രാവിലെ 11ന് താജ് വിവാന്തയിലാണ് സംവാദം. പദ്ധതിയെ എതിര്‍ത്ത് സംസാരിക്കേണ്ട അലോക്കുമാര്‍ വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറിയതോടെ ആര്‍.വി.ജി. മേനോന്‍ മാത്രമാണ് എതിര്‍ പാനലിലുള്ളത്. ഇരുവര്‍ക്കും പകരക്കാരെ കണ്ടെത്താതെ സംവാദവുമായി മുന്നോട്ടുപോകാനാണ് കെ-റെയില്‍ തീരുമാനം.

മുന്‍ റെയില്‍വേ ബോര്‍ഡ് അംഗം സുബോധ് ജെയിന്‍, ഡോ. കുഞ്ചെറിയ പി.ഐസക്, എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ പദ്ധതിയെ അനുകൂലിച്ച്‌ സംസാരിക്കും. എതിര്‍ പാനലില്‍ ഒരാള്‍ മാത്രമായ സാഹചര്യത്തില്‍ ആര്‍.വി.ജി. മേനോന് സംസാരസമയം നീട്ടിനല്‍കിയേക്കുമെന്നാണ് വിവരം.

ജോസഫ് സി.മാത്യുവിനെ സംവാദത്തിലേക്ക് ക്ഷണിച്ചശേഷം കാരണമൊന്നും പറയാതെ ഒഴിവാക്കിയത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. പിന്നാലെ സംവാദത്തിന്‍റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച്‌ അലോക്വര്‍മയും ജോസഫ് സി.മാത്യുവിന് പകരക്കാരനായി നിശ്ചയിച്ച ശ്രീധര്‍ രാധാകൃഷ്ണനും സംവാദത്തില്‍നിന്ന് പിന്മാറി. പകരക്കാരെ കണ്ടെത്താന്‍ ശ്രമം നടന്നെങ്കിലും അവസാന നിമിഷത്തിലെ അപ്രായോഗികത കണക്കിലെടുത്ത് നിലവിലുള്ളവരെ ഉള്‍പ്പെടുത്തി സംവാദത്തിന് തീരുമാനിക്കുകയായിരുന്നു.

സര്‍ക്കാര്‍ സംവാദമെന്ന നിലയിലാണ് ക്ഷണിച്ചതെങ്കിലും പിന്നീട് പിന്മാറിയെന്നാണ് അലോക് വര്‍മ ഉയര്‍ത്തിയ വിമര്‍ശനം. എന്നാല്‍ കെ-റെയില്‍ തന്നെയാണ് തുടക്കം മുതല്‍ സംവാദത്തിന്‍റെ കാര്യങ്ങള്‍ മുന്നോട്ടുനീക്കിയതെന്നും സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നുമാണ് മറുവാദം. ഈ സാഹചര്യത്തിലാണ് അലോക് വര്‍മയുടെ കത്തിന് സര്‍ക്കാര്‍ മറുപടി നല്‍കാത്തത്.

prp

Leave a Reply

*