നിതീഷ് കുമാര്‍ തന്നെ വേട്ടയാടാന്‍ പ്രേതത്തെ തുറന്നു വിട്ടെന്ന് തേജ് പ്രതാപ് യാദവ്

പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഉപ മുഖ്യമന്ത്രി സുശീല്‍ മോഡിക്കും എതിരെ വിചിത്ര ആരോപണവുമായി ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്‍റെ മകനും മുന്‍ മന്ത്രിയുമായ തേജ് പ്രതാപ് യാദവ് രംഗത്ത്. സര്‍ക്കാര്‍ മന്ദിരത്തില്‍ നിന്നും തന്നെ ഇറക്കിവിടാന്‍ നിതീഷ് പ്രേതത്തെ തുറന്നു വിട്ടെന്നാണ് തേജ് പ്രതാപിന്‍റെ ആരോപണം.

ദേശ്രത്ന മാര്‍ഗിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് മന്ത്രിയായിരുന്നപ്പോഴും അതിനു ശേഷവും തേജ് പ്രതാപ് താമസിച്ചിരുന്നത്. പിന്നീട് നിതീഷുമായുള്ള സഖ്യം തെറ്റിയതിനെ തുടര്‍ന്ന് മന്ത്രി സ്ഥാനം പോയ തേജ് പ്രതാപിനോട് ബംഗ്ലാവ് ഒഴിഞ്ഞു പോകണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇതിനെതിരെ ആര്‍.ജെ.ഡി നേതാക്കള്‍ കോടതിയെ സമീപിക്കുകയും സ്റ്റേ സമ്പാദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തേജ് പ്രതാപ് അടക്കമുള്ളവര്‍ നിശ്ചിത തുക വാടകയായി നല്‍കണമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ആര്‍.ജെ.ഡി ഇത് നിഷേധിക്കുകയായിരുന്നു.

അതിനിടെയാണ് സര്‍ക്കാര്‍ മന്ദിരത്തില്‍ നിന്നും താന്‍ താമസം മാറുന്നതിനുള്ള കാരണം നിതീഷ് കുമാറിന്‍റെ കൂടോത്രമാണെന്ന പ്രസ്താവനയുമായുള്ള തേജ് പ്രതാപിന്‍റെ കടന്നുവരവ്. എന്നാല്‍ ഇത്തരം പ്രസ്താവനകള്‍ തേജ് പ്രതാപിന്‍റെ അടവാണെന്നും മാദ്ധ്യമ ശ്രദ്ധ ലഭിക്കാന്‍ സഹോദരന്‍ തേജസ്വി യാദവ് പയറ്റുന്നവിലകുറഞ്ഞ നീക്കങ്ങളാണ് അദ്ദേഹവും പയറ്റുന്നതെന്നും ജെ.ഡി.യു പ്രതികരിച്ചു.

 

 

prp

Related posts

Leave a Reply

*