കാലിത്തീറ്റ കുംഭകോണ കേസ്: ലാലു പ്രസാദിന് ജാമ്യം

പട്‌ന: കാലിത്തീറ്റ കുംഭകോണ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് ജാമ്യം.  ചികിത്സയ്ക്കായി ആറാഴ്ച്ചത്തേക്കാണ് ജാമ്യം അനുവദിച്ചത്. റാഞ്ചി ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്.

നേരത്തെ മകന്‍ തേജ് പ്രതാപ് യാദവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി ലാലുവിന്  അഞ്ച് ദിവസത്തെ പരോള്‍  അനുവദിച്ചിട്ടുണ്ട്. മുന്‍ ആര്‍ജെഡി  ആരോഗ്യ മന്ത്രി ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യ റായിയെയാണ് തേജ് പ്രതാപ് വിവാഹം കഴിക്കുന്നത്. ഈ മാസം 12നാണ് വിവാഹം. ഏപ്രില്‍ 18ന് ഇവരുടെ വിവാഹം നിശ്ചയം നടന്നിരുന്നു. അന്ന് ലാലു ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.

റാഞ്ചിയിലെ സിബിഐ പ്രത്യക കോടതിയാണ്  കാലിത്തീറ്റ കംഭകോണ കേസുകളില്‍ ലാലുവിനെ ശിക്ഷിച്ചത്. കേസില്‍ ആരോപണവിധേയനായ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയുള്‍പ്പടെ 6 പേരെ കോടതി വെറുതെവിട്ടിരുന്നു. അസുഖ ബാധിതനായതിനാല്‍ ഝാര്‍ഖണ്ഡിലെ റിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് ലാലു.

prp

Related posts

Leave a Reply

*