ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ കഴുത്തില്‍ വെട്ടി; നിതിനയെ ആക്രമിക്കുന്നത് നേരില്‍ കണ്ടതിന്റെ ഞെട്ടല്‍ മാറാതെ സെക്ക്യൂരിറ്റികാരന്‍

കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനി നിതിനയെ സഹപാഠി അഭിഷേക് ക്രൂരമായി കൊലപ്പെടുത്തുന്നത് നേരില്‍ കണ്ടതിന്റെ ഞെട്ടലിലാണ് കോളേജ് സെക്ക്യൂരിറ്റിയായ ജോസ്. അഭിഷേക് നിതിനയെ ആക്രമിക്കുന്നത് നേരില്‍ കണ്ടുവെന്ന് ജോസ് പൊലീസിന് മൊഴി നല്‍കി. സംഭവം കണ്ട ഉടനെ താന്‍ വിവരം കോളേജ് പ്രിന്‍സിപ്പലിനെ അറിയിച്ചതായും ഇദ്ദേഹം പറഞ്ഞു.

അഭിഷേകും നിതിനയും ഗ്രൗണ്ടില്‍ നില്‍ക്കുകയായിരുന്നുവെന്നും ഇരുവരും തമ്മില്‍ എന്തോ വലിയ തര്‍ക്കം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതു കൊണ്ടാണ് താന്‍ അങ്ങോട്ട് ചെന്നതെന്നും ജോസ് പറഞ്ഞു. “പെട്ടെന്ന് ആ പയ്യന്‍ പെണ്‍കുട്ടിയുടെ തലയ്ക്ക് പിന്നില്‍ ഇടിച്ച്‌ വീഴ്ത്തി. മുട്ടുകുത്തി വീണ കൊച്ചിനെ അവന്‍ മുടിക്ക് കുത്തിപ്പിടിച്ചു. പിന്നെ കാണുന്നത് കഴുത്തില്‍ നിന്ന് ചോര ചീറ്റുന്നതാണ്. അപ്പോഴാണ് രണ്ട് ആണ്‍പിള്ളേര് ചേട്ടാ അവനെ വിടരുത് അവനാ കൊച്ചിനെ വെട്ടിയെന്ന് പറഞ്ഞ് ഓടിവന്നത്. പക്ഷെ അവന്‍ രക്ഷപ്പെടാന്‍ നോക്കിയില്ല. അവിടെ തന്നെ നിന്നു,” ജോസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ മൃതദേഹം മരിയന്‍ മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.

prp

Related posts

Leave a Reply

*