പിണങ്ങിപ്പോയ ഭാര്യയെ സംരക്ഷിച്ചതിന് ബന്ധുവിനെ കൊന്നയാള്‍ 10 വര്‍ഷത്തിന് ശേഷം പിടിയില്‍

ചങ്ങരംകുളം: തെറ്റിപ്പിരിഞ്ഞ് പോയ ഭാര്യയെ സംരക്ഷിച്ച ബന്ധുവായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍.

വടക്കേക്കാട് സ്വദേശി എടക്കര വെട്ടിപ്പുഴ സുനീഷ് (42) ആണ് അറസ്റ്റിലായത്.

2012ലാണ് കേസിനാസ്പദമായ സംഭവം. സുനീഷിന്റെ ബന്ധുവായ ആലംകോട് അവറാന്‍പടിയിലെ ജിഷ എന്ന യുവതിയെ വീട്ടില്‍ കയറി പ്രതി കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ വിചാരണ നേരിടാതെ മുങ്ങി നടന്ന പ്രതിയെ ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്റെ നിര്‍ദേശപ്രകാരം എസ്.ഐ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പിടികൂടിയത്.

പിണങ്ങിപ്പോയ ഭാര്യയെ കൂടെ നിര്‍ത്തിയതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് പ്രതി ബന്ധുവായ ജിഷയെ കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായെങ്കിലും ജാമ്യത്തില്‍ ഇറങ്ങി പ്രതി വിചാരണ നേരിടാതെ വര്‍ഷങ്ങളായി പൊലീസിനെ കബളിപ്പിച്ച്‌ മുങ്ങി നടക്കുകയായിരുന്നു.

കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടിയത്. പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.

prp

Leave a Reply

*