ജിഷ വധക്കേസ്: നിര്‍ണായക കോടതി വിധി ഇന്ന്

കൊച്ചി: ജിഷ വധക്കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ  പ്രതി അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കോടതി പ്രഖ്യാപിക്കും. അതിക്രൂരമായ ബലാല്‍സംഗവും കൊലപാതകവും ചെയ്ത പ്രതി കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. വധശിക്ഷക്കായി, അപൂര്‍വങ്ങളില്‍ അപൂര്‍വ കേസായി പരിഗണിക്കാന്‍ സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും വിധി ന്യായങ്ങള്‍ പ്രോസിക്യൂഷന്‍ ഉയര്‍ത്തിക്കാട്ടും.

302ാം വകുപ്പ് പ്രകാരം കൊലപാതക കുറ്റത്തിനും 376 (എ) പ്രകാരം ആയുധമുപയോഗിച്ച്‌ രഹസ്യഭാഗങ്ങളില്‍ മുറിവേല്‍പിച്ച്‌ പീഡിപ്പിച്ചതിനും പരമാവധി ലഭിക്കാവുന്നത് വധശിക്ഷയാണ്. 376ാം വകുപ്പ് പ്രകാരം പീഡനത്തിനും 449ാം വകുപ്പ് പ്രകാരം വീട്ടില്‍ അതിക്രമിച്ച്‌ കടന്നതിനും ലഭിക്കാവുന്ന കൂടിയ ശിക്ഷ ജീവപര്യന്തം തടവാണ്. പ്രതിക്കെതിരെ തെളിഞ്ഞ മറ്റൊരു കുറ്റം ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന 342ാം വകുപ്പ് പ്രകാരമുള്ള അന്യായമായി തടഞ്ഞുവെക്കലാണ്.

കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി ഇന്നലെ പറഞ്ഞിരുന്നു. അമീറുല്‍ ഇസ്‌ലാമിനെപ്പോലെ ആരും ഒരു പെണ്‍കുട്ടിയെയും കൊല്ലാതിരിക്കാന്‍ അമീറിനെ തൂക്കിക്കൊല്ലണം. അയാള്‍ക്ക് വധശിക്ഷ തന്നെ നല്‍കണം. ശിക്ഷ കുറഞ്ഞാല്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും രാജേശ്വരി വ്യക്തമാക്കി. കോടതിയുടെ കണ്ടെത്തലില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് ജിഷയുടെ സഹോദരി ദീപയും ഇന്നലെ കോടതി വിധിക്ക് ശേഷം പറഞ്ഞിരുന്നു.

2016ഏപ്രില്‍ 28നാണ് കുറുപ്പുംപടി വട്ടോളി കനാലിനുസമീപമുളള പുറമ്പോക്ക് ഭൂമിയിലെ വീട്ടില്‍ വച്ച് നിയമവിദ്യാര്‍ഥിനിയായിരുന്ന ജിഷ അതിക്രൂരമായി കൊല്ലപ്പെടുന്നത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനിടൊവിലാണ് പ്രതിയായ അമീര്‍ പോലീസ് പിടിയിലാവുന്നത്. അമീര്‍ അറസ്റ്റിലായി ഒന്നരവര്‍ഷത്തിനുശേഷമാണ് ശിക്ഷാ പ്രഖ്യാപനം ഉണ്ടാകുന്നത്.

 

 

 

prp

Related posts

Leave a Reply

*