ബി.ജെ.പി സര്‍ക്കാര്‍ പശുക്കളെ പരിപാലിക്കുന്ന തിരക്കിലാണെന്ന് ശിവസേന

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്നും ബി.ജെ.പി സര്‍ക്കാര്‍ പശുക്കളെ പരിപാലിക്കുന്ന തിരക്കിലാണെന്നും വിമര്‍ശിച്ച്‌ ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ. മൂന്ന്-നാലു വര്‍ഷങ്ങളിലായി രാജ്യത്ത് പടര്‍ന്നുപിടിച്ച ഹിന്ദുത്വ വാദത്തെ അംഗീകരിക്കുന്നില്ല.

ഇത്തരത്തിലുള്ള ഹിന്ദുത്വ വാദമല്ല സേനയുടേത്. ഇന്ന് നമ്മുടെ സ്ത്രീകള്‍ സുരക്ഷിതരല്ല. പശുക്കളെ സംരക്ഷിക്കുന്നതിന്‍റെ തിരക്കിലാണ് സര്‍ക്കാര്‍. ജനങ്ങള്‍ക്ക് താല്‍പര്യമുള്ള ഭക്ഷണ ക്രമങ്ങളില്‍ ബി.ജെ.പി ഇടപെടരുതെന്നും ശിവസേന മുഖപത്രമായ സാമ്നയിലൂടെ ഉദ്ദവ് താക്കറെ വിമര്‍ശിച്ചു.

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുമായി സഖ്യമുണ്ടാകില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ പറഞ്ഞിരുന്നു.  മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേന സഖ്യത്തില്‍ നിന്നും പിന്‍മാറുന്ന തരത്തിലുള്ള പ്രസ്താവനകളാണ് നിരന്തരം നടത്തി വരുന്നത്.

കഴിഞ്ഞ ദിവസം നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ നിന്നും ശിവസേന വിട്ടു നിന്നിരുന്നു. രാജ്യത്ത് ബി.ജെ.പി നടപ്പിലാക്കുന്നത് വ്യാജ ജനാധിപത്യമാണെന്നും പണം, കൈയ്യൂക്ക്, വോട്ടെടുപ്പ് യന്ത്രത്തിലെ തിരിമറി എന്നിവയാണ് പാര്‍ട്ടിയുടെ വിജയമന്ത്രമെന്നും ശിവസേന വിമര്‍ശിച്ചിരുന്നു.

prp

Related posts

Leave a Reply

*