നാടും നഗരവും ഉണര്‍ന്നു; തൃശൂര്‍ പൂരത്തിനു കൊടിയേറി

തൃശൂര്‍: എത്ര കണ്ടാലും മതിവരാത്ത വര്‍ണക്കാഴ്ചകളും എത്ര കേട്ടാലും കൊതിതീരാത്ത നാദവിസ്മയങ്ങളും കൈകോര്‍ക്കുന്ന വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തിനു കൊടിയേറി. പൂരത്തിന്‍റെ പ്രധാന പങ്കാളികളായ തിരുവമ്പാ ടി-പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറി.

തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11നും 11.30നുമിടയിലായിരുന്നു കൊടിയേറ്റ ചടങ്ങുകള്‍. പാറമേക്കാവ് ക്ഷേത്രത്തില്‍ 11.45നും 12.15നുമിടയിലാണ് കൊടിയേറ്റ് നടന്നത്. ഘടക ക്ഷേത്രങ്ങളായ കണിമംഗലം ശാസ്താക്ഷേത്രം, അയ്യന്തോള്‍ ശ്രീകാര്‍ത്യായനി ക്ഷേത്രം, ചെമ്പുക്കാവ് ശ്രീ കാര്‍ത്യായനി ക്ഷേത്രം, ലാലൂര്‍ ശ്രീ കാര്‍ത്യായനിദേവി ക്ഷേത്രം, നെയ്തലക്കാവ് ഭഗവതിക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താക്ഷേത്രം, കാരമുക്ക് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലും ഇന്നു പൂരത്തോടനുബന്ധിച്ച്‌ കൊടിയേറ്റ് നടന്നു.

25-നാണ് തൃശൂര്‍ പൂരം. സാമ്പിള്‍ വെടിക്കെട്ട് 23നും ആനച്ചമയ പ്രദര്‍ശനങ്ങള്‍ 24നും നടക്കും. തിരുവന്പാടി വിഭാഗം നായ്ക്കനാലിലും നടുവിലാലിലും പാറമേക്കാവ് വിഭാഗം മണികണ്ഠനാലിലും ഉയര്‍ത്തുന്ന പൂരപ്പന്തലുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ആനച്ചമയ നിര്‍മാണങ്ങളും അവസാന മിനുക്കുപണികളിലാണ്. എക്സിബിഷനും തിരക്കേറി. പൂരം കൊടിയേറിയതോടെ നാടും നഗരവും പൂരലഹരിയിലമര്‍ന്നു കഴിഞ്ഞു. ഘടകപൂരങ്ങളെത്തുന്ന എട്ടു തട്ടകങ്ങളിലും പൂരാവേശം നിറഞ്ഞിരിക്കുകയാണ്.

prp

Related posts

Leave a Reply

*