ഉടന്‍ വരുന്നു ടോള്‍ക്കാലം ! കേരളത്തില്‍ ദേശീയപാത വികസനം പൂര്‍ത്തിയാകുമ്ബോള്‍ 11 ടോള്‍ ബൂത്തുകള്‍ നിലവില്‍വരും, ഓരോ 50 കിലോമീറ്ററിലും ഒരെണ്ണം

ദേശീയപാത വികസനം പൂര്‍ത്തിയാകുമ്ബോള്‍ സ്ഥാപിക്കാനുള്ള ടോള്‍ ബൂത്തുകളുടെ സ്ഥലനിര്‍ണ്ണയം ഉടന്‍ നടത്തും. സംസ്ഥാനത്ത് 589 കിലോമീറ്റര്‍ റോഡ് വികസിപ്പിക്കുമ്ബോള്‍ 11 ടോള്‍ ബൂത്തുകള്‍ നിലവില്‍വരും.

ഇതില്‍ രണ്ട് ടോള്‍ ബൂത്തുകളാണ് ജില്ലയിലുണ്ടാവുക. 50മുതല്‍ 60 കിലോമീറ്റര്‍ പിന്നിടുമ്ബോള്‍ ഒരു ടോള്‍ബൂത്ത് എന്ന നിലയിലാണ് ക്രമീകരണം. ബൂത്ത് സ്ഥാപിക്കുന്നത് സംബന്ധിച്ച്‌ ഏകദേശ ധാരണയായെങ്കിലും കൃത്യസ്ഥലം തീരുമാനിച്ചിട്ടില്ല.

ദേശീയപാത അതോറിട്ടി നേരിട്ടാകും ടോള്‍ പിരിക്കുക. റോഡിന്റെ നിര്‍മാണച്ചെലവ് പൂര്‍ണമായി പിരിച്ചെടുത്തു കഴിഞ്ഞാല്‍ ടോള്‍ തുക 40ശതമാനമായി കുറയ്ക്കാനാണ് ധാരണ. നിലവില്‍ ഫാസ്ടാഗ് ഉപയോഗിക്കാവുന്ന ടോള്‍ ബൂത്തുകളാണു പദ്ധതിയിലുള്ളതെങ്കിലും ജി.പി.എസ് അധിഷ്ഠിത ടോള്‍ പിരിവും പരിഗണനയിലുണ്ട്.

ദേശീയപാതയ്ക്കായി 45 മീറ്റര്‍ വീതിയിലാണ് സ്ഥലം ഏറ്റെടുത്തത്. 27 മീറ്റര്‍ വീതിയില്‍ അര മീറ്റര്‍ മീഡിയനോടു കൂടിയ ആറുവരിപ്പാതയായിരിക്കും വരിക. ഇരുവശങ്ങളിലും ഏഴ് മീറ്റര്‍ വീതിയുള്ള സര്‍വീസ് റോഡുകളും ഒന്നര മീറ്റര്‍ വീതിയുള്ള യൂട്ടിലിറ്റി

കോറിഡോറും ഉണ്ടാകും.

ജില്ലയില്‍ രണ്ട് ടോള്‍ ബൂത്തുകള്‍

ജില്ലയില്‍ ദേശീയപാത വികസനം (കിലോമീറ്ററില്‍)

തുറവൂര്‍-പറവൂര്‍………………………………………………….. 37.9

പറവൂര്‍-കൊറ്റുകുളങ്ങര………………………………………. 37.5

കൊറ്റുകുളങ്ങര-കാവനാട് (ജില്ലയിലുള്ളത്)……………11

തുറവൂര്‍-അരൂര്‍…………………………………………………….12.75

നിര്‍മ്മാണം വേഗത്തില്‍

റോഡ് വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്ന ജോലികള്‍ ഏറെക്കുറെ പൂര്‍ത്തീകരിച്ചു. ഭൂമി നിരപ്പാക്കല്‍, സ്ലാബ്, സര്‍വീസ് റോഡ് നിര്‍മ്മാണം തുടങ്ങിയവ ആരംഭിച്ചു. കൊറ്റുകുളങ്ങര -കാവനാട്, പറവൂര്‍ – കൊറ്റുകുളങ്ങര, തുറവൂര്‍ -പറവൂര്‍ എന്നീ മൂന്ന് റീച്ചുകളായാണ് നിര്‍മ്മാണം. തുറവൂര്‍-പറവൂര്‍ ഭാഗത്ത് കാന നിര്‍മ്മാണം പുരോഗമിക്കുന്നു. പറവൂര്‍ – കൊറ്റുകുളങ്ങര ഭാഗത്തെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്ന ജോലികള്‍ പൂര്‍ണമായില്ല. പാതയുടെ വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ പാലം നിര്‍മ്മിക്കേണ്ടത് തോട്ടപ്പള്ളി സ്പില്‍വേ ചാനലിനു കുറുകെയാണ്. നിലവിലുള്ള പാലത്തിന് പടിഞ്ഞാറുഭാഗത്തുകൂടി പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള മണ്ണുപരിശോധന പൂര്‍ത്തിയായി. ഇപ്പോഴത്തെ പാലത്തിലെ റെഗുലേറ്ററിംഗ് സംവിധാനം നിലനിര്‍ത്തിയാണ് വികസനം. ആലപ്പുഴ ബീച്ചിന് സമാന്തരമായി ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുന്നതിനുള്ള പൈലിംഗ് ജോലികളും പുരോഗമിക്കുന്നു. ഹരിപ്പാട് ഫ്‌ളൈ ഓവര്‍ നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ വൈകാതെ തുടങ്ങും.

prp

Leave a Reply

*