രഞ്ജിത്തിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ പോയത് ഷാന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍

ആര്‍എസ്‌എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികള്‍ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട് ബൈക്കുകള്‍ കണ്ടെത്തി.

കേസില്‍ നാല് പേര്‍ ഇപ്പോള്‍ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. എസ്ഡിപിഐ നേതാവ് കെഎസ് ഷാനിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ച മണ്ണഞ്ചേരി പൊന്നാട് ഭാഗത്തു നിന്നാണ് പ്രതികള്‍ ഉപയോഗിച്ചെന്ന് കരുതുന്ന ബൈക്കുകള്‍ കണ്ടെത്തിയത്. ഇതിലൊരു ബൈക്ക് പ്രതികള്‍ ഉപയോഗിച്ചെന്ന് തന്നെയാണ് പൊലീസ് നിഗമനം.

മൂന്ന് ദിവസമായിട്ടും ബൈക്ക് എടുക്കാന്‍ ആരും എത്താതിരുന്നതോടെയാണ് പ്രദേശവാസിയാണ് പൊലീസിനെ വിവരമറിയിക്കുന്നത്. ബൈക്ക് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വ്യക്തിയുടേതാണെന്ന് കരുതിയെന്നും മൂന്ന് ദിവസമായി ബൈക്ക് ഇവിടെ തുടരുകയാണെന്നും നാട്ടുകാരന്‍ പറയുന്നു. പൊലീസ് ഇന്നലെ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. ആര്‍എസ്‌എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഷാനിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയതാണെന്നാണ് കരുതുന്നത്.

ആലപ്പുഴ രജിസ്റ്റര്‍ ചെയ്ത ബൈക്ക് ഒരു സ്ത്രീയുടെ പേരിലുള്ളതാണെന്നാണ് വിവരം. മണ്ണഞ്ചേരി സ്വദേശിനി സുറുമി സുധീര്‍ എന്നയാളുടെ പേരിലുള്ള ബൈക്ക് ഇവരുടെ ഭര്‍ത്താവിന്റെ സുഹൃത്ത് കൊണ്ടുപോയെന്നാണ് പൊലീസ് കണ്ടെത്തല്‍. സുധീറിനെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്‌തേക്കും. താല്‍ക്കാലിക ആവശ്യത്തിനായി ഒരു സുഹൃത്ത് ബൈക്ക് വാങ്ങിയെന്ന് ഇയാള്‍ പ്രാഥമിക അന്വേഷണത്തില്‍ പറഞ്ഞുവെന്നും സൂചനയുണ്ട്.

prp

Leave a Reply

*