രാജ്യത്തിനു മാതൃകയാവുന്ന ബദല്‍ കേരളത്തില്‍ നിന്നുണ്ടാകണം -െയച്ചൂരി

നീലേശ്വരം: രാജ്യത്തിന് ബദലാകുന്ന മാതൃക കേരളത്തില്‍ നിന്നുണ്ടാകണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നീലേശ്വരം രാജാസ് ഹൈസ്കൂള്‍ മൈതാനിയില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്‍.ഡി.എഫ് സര്‍ക്കാറിനെ വീണ്ടും അധികാരത്തിലെത്തിച്ച്‌ ദേശീയതലത്തില്‍ മാതൃകയാക്കാവുന്ന പുതിയ ബദല്‍ സൃഷ്ടിക്കണം. ജനാധിപത്യത്തിന് നല്‍കാവുന്ന മികച്ച സന്ദേശം അതാണ്. ജനാധിപത്യത്തിെന്‍റ എല്ലാ അടിത്തറയും കേന്ദ്ര സര്‍ക്കാര്‍ തകര്‍ത്തിരിക്കുകയാണ്. ബി.ജെ.പി തോറ്റിടത്ത് അവര്‍ സര്‍ക്കാറുണ്ടാക്കുന്നു.

കര്‍ണാടകത്തിലും മധ്യപ്രദേശിലും അതാണ് സംഭവിച്ചത്. ഡല്‍ഹി സര്‍ക്കാറിെന്‍റ അധികാരങ്ങള്‍ കുറച്ചു. കശ്മീരില്‍ 370ാം വകുപ്പ് തെറ്റിദ്ധരിപ്പിച്ച്‌ എടുത്തുകളഞ്ഞു. പുതിയ പൗരത്വനിയമം ഉണ്ടാക്കുന്നു. പുതിയ തൃശ്ശൂലമായി പണവും സി.ബി.െഎയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും മാറിയിരിക്കുന്നു.

ഇത് മൂന്നും ഉപയോഗിച്ചാണ് ജനാധിപത്യത്തെ തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഇ.ഡിയും സി.ബി.െഎയും രാഷ്ട്രീയ ഉപകരണങ്ങളായി മാറി. ഇത്തരമൊരു സാഹചര്യത്തില്‍ ജനാധിപത്യത്തെ വീണ്ടെടുക്കാന്‍ കേരളത്തില്‍ വീണ്ടും ഇടത് സര്‍ക്കാറിനെ അധികാരത്തില്‍ കൊണ്ടുവരണം -െയച്ചൂരി പറഞ്ഞു.

ടി.എസ്. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി എം. രാജഗോപാലന്‍, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരന്‍, ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി.പി.ഐ ജില്ല സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.പി. സതീഷ്ചന്ദ്രന്‍, പി. ജനാര്‍ദനന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്ബ്യാര്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, സുരേഷ് പുതിയേടത്ത്, ടി.വി. ഗോവിന്ദന്‍, പി.ടി. നന്ദകുമാര്‍, സാബു എബ്രഹാം, എം. രാജന്‍ എന്നിവര്‍ സംസാരിച്ചു.

prp

Leave a Reply

*