ഗര്‍ഭിണിയായ യുവതിക്ക് എച്ച്‌.ഐ.വി ബാധ; രക്തം നല്‍കിയ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുധുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലെ രക്തബാങ്കില്‍നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിക്ക് എച്ച്‌.ഐ.വി ബാധിച്ചതിനെ തുടര്‍ന്ന് രക്തം നല്‍കിയ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. എച്ച്‌.ഐ.വി ബാധിതനാണെന്ന വിവരം കുടുബത്തിന് അംഗീകരിക്കാനാവാത്തതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യാശ്രമം. എലിവിഷം കഴിച്ച്‌ ഗുരുരതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രോഗബാധയുള്ള രക്തം വേണ്ടത്ര പരിശോധിച്ചില്ലെന്ന് കാണിച്ച്‌ ഒരു ജീവനക്കാരനെ സര്‍വിസില്‍നിന്ന് പിരിച്ചു വിടുകയും രണ്ടുപേരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. വിരുതുനഗറിനടുത്തെ സത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ രക്ത ബാങ്കുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് ഉടന്‍ നടപടി സ്വീകരിക്കണമെന്നും ജനുവരി മൂന്നിന് പുരോഗതി അറിയിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും യുവതിയുടെ ബന്ധുക്കളെ ഖേദം അറിയിച്ചതായും സംസ്ഥാന ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി നിരസിച്ച ഭര്‍ത്താവ്, തന്‍റെ ഭാര്യക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.

യുവാവിന് 2016ല്‍ തന്നെ രോഗം ബാധിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സാത്തൂരിലെ ക്യാമ്പില്‍ രക്തം ദാനം ചെയ്തപ്പോഴാണ് രോഗബാധ കണ്ടെത്തിയത്. വിവരം അറിയിക്കാനായി യുവാവിനെ ബന്ധപ്പെട്ടപ്പോള്‍ അയാള്‍ സ്ഥലത്തുണ്ടായിരുന്നില്ല. എത്രയും വേഗം ആശുപത്രിയില്‍ എത്തണമെന്ന് യുവാവിനോട് ക്യാമ്പ് അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ യുവാവ് അത് അവഗണിച്ചു.

 

prp

Related posts

Leave a Reply

*