അന്നു ബുള്ളറ്റ് ട്രെയിനെതിരേ പ്രമേയം, ഇന്നു കെ റെയില്‍! സിപിഎമ്മിനെതിരേ കോണ്‍ഗ്രസ്

കോഴിക്കോട്: കെ-റെയില്‍ പദ്ധതിയില്‍ ഉയര്‍ന്ന വിവാദങ്ങളും ചോദ്യങ്ങളും ശമിപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ടു രംഗത്തിറങ്ങാന്‍ തീരുമാനിച്ചതോടെ മറുതന്ത്രം തേടി കോണ്‍ഗ്രസ്.അതോടൊപ്പം ഇന്നു വെല്‍ഫയര്‍ പാര്‍ട്ടി കെ-റെയിലിനെതിരേ കോഴിക്കോട്ട് പ്രക്ഷോഭയാത്ര നയിക്കുന്ന പശ്ചാത്തലത്തിലാണ് സമരം പൂര്‍ണമായും ഏറ്റെടുക്കാന്‍ ഡിസിസി നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതതു ജില്ലകളിലെ സാഹചര്യം മനസിലാക്കി കെ-റെയില്‍ ഇരകളെ കണ്ടെത്തി പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം. 14 ജില്ലകളിലെയും സാമൂഹിക, സാംസ്‌കാരിക, വ്യാവസായിക രംഗത്തുള്ളവരുമായി മുഖ്യമന്ത്രി സംവദിക്കുന്ന സാഹചര്യത്തില്‍ പദ്ധതിയിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടാനുള്ള തീരുമാനമാണ് കെപിസിസി നേതൃത്വം കൈകൊണ്ടിരിക്കുന്നത്.

മുഖ്യമന്ത്രിക്കൊപ്പം സിപിഎമ്മും പ്രചാരണം സംഘടിപ്പിക്കുന്നുണ്ട്. സിപിഎം സംഘടനാ സംവിധാനം പൂര്‍ണമായും ഇതിലേക്കു തിരിയുമ്ബോള്‍ അതിനെ പ്രതിരോധിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.

സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇതുകൂടി പ്രചാരണവിഷയമാക്കും. ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക പരിഹരിക്കാന്‍ സിപിഎം പാര്‍ട്ടി ഘടകങ്ങള്‍ താഴേത്തട്ടില്‍ വിശദീകരണ യോഗങ്ങള്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

അതിന് മുന്‍പുതന്നെ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിനുള്ളത്. സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചു പൂര്‍ണമായും പഠിച്ചു കാര്യങ്ങള്‍ പറയാന്‍ നേതാക്കളെ ചുമതലപ്പെടുത്തും.

നിര്‍ജീവമായി കിടന്ന സംഘടന സംവിധാനത്തെ ഉണര്‍ത്താനുള്ള മരുന്നായാണ് കെ.റെയിലിനെ നേതൃത്വം കാണുന്നത്. നരേന്ദ്ര മോദിയുടെ മുംബൈ -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ പ്രമേയം പാസാക്കിയ സിപിഎം, മുഖ്യമന്ത്രി പിണറായി വിജയനെതിരേയും പ്രമേയം പാസാക്കണമെന്നു കോണ്‍ഗ്രസിന്‍റെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടുകഴിഞ്ഞു.

prp

Leave a Reply

*