ലക്ഷദ്വീപിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മൂന്നുമാസമായി ശമ്ബളമില്ലെന്ന് പരാതി

കോവിഡ് മഹാമാരിക്കാലത്തെ സങ്കീര്‍ണതകള്‍ അവഗണിച്ച്‌ രാപ്പകല്‍ പണിയെടുത്തിട്ടും ലക്ഷദ്വീപിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മൂന്നുമാസമായി ശമ്ബളമില്ലെന്ന് പരാതി .ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധമുയരുന്നതിനിടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുനേരെയും നീതി നിഷേധിക്കപ്പെടുന്നത് .

നാഷനല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സ്റ്റാഫ് നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, എ.എന്‍.എം, ലാബ് ടെക്നീഷന്‍,, ഡെന്‍റല്‍ മെക്കാനിക്, ഒഫ്താല്‍മിക് അസിസ്റ്റന്‍റ്, റീഹാബിലിറ്റേഷന്‍ വര്‍ക്കര്‍, ഡ്രൈവര്‍മാര്‍ എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്ന നൂറിലധികം പേരാണ് ശമ്ബളമില്ലാതെ ദുരിതത്തിലായത്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട മറ്റൊരു വിഭാഗം നഴ്സുമാര്‍ ശമ്ബളവര്‍ധന ആവശ്യപ്പെട്ട് നവംബര്‍ രണ്ടിന് കറുത്ത റിബണ്‍ കെട്ടി പ്രതിഷേധിച്ചിരുന്നു . ഡിസംബര്‍ 21ന് തുടര്‍ സമരവും നടത്തി. അതിനുേശഷം നിയമനടപടികളിലേക്ക് കടന്ന് അവര്‍ അദാലത്തിലൂടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന ഉത്തരവും സമ്ബാദിച്ചു.

അതെ സമയം മാസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കാത്തതില്‍ പ്രതിഷേധത്തിനൊരുങ്ങവേയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതിനിടെ, പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളില്‍നിന്ന് പിരിച്ചുവിടലടക്കം പ്രതികാരനടപടികളും തുടങ്ങി .പ്രതിഷേധിച്ചാല്‍ പിരിച്ചുവിടുമെന്ന ഭീഷണിയുണ്ടെന്നും ജീവനക്കാര്‍ വെളിപ്പെടുത്തുന്നു . ഈ സാഹചര്യങ്ങള്‍ മുന്‍ നിര്‍ത്തി മുടങ്ങിയ ശമ്ബളം നല്‍കണമെന്ന ആവശ്യമുയര്‍ത്തിയാല്‍ തങ്ങള്‍ക്കും നടപടി നേരിടേണ്ടിവരുമെന്ന ഭയമാണ് എന്‍.എച്ച്‌.എമ്മിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ളത്.

അതെ സമയം ഫണ്ട് കിട്ടാത്തതിനാലാണ് ശമ്ബളം വൈകുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മറുപടി പറയുന്നു. കവരത്തി ദ്വീപിലാണ് ശമ്ബളത്തിനുള്ള തുക ആദ്യമായി എത്തുന്നത്. അവിടുത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്ത േശഷം മറ്റുദ്വീപുകളിലേക്കും തുക എത്തിക്കുകയാണ് രീതി. എന്നാല്‍, കുറെ നാളുകളായി ഇതൊന്നും നടക്കുന്നില്ലെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു .

prp

Leave a Reply

*