ഗുജറാത്ത് കലാപം; മോദിക്കെതിരായ ഹ‌ര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപ കേസില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കുറ്റ വിമുക്തനാക്കിയതിന് എതിരെയുള്ള ഹ‌ര്‍ജി ഇന്ന് സുപ്രീം കോടതിയില്‍ പരിഗണിക്കും. കലാപ കേസില്‍ പ്രത്യേക അന്വേഷണ സംഘമാണ് മോദിക്കെതിരെ ക്ലീന്‍ചീറ്റ് നല്‍കിയത്. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാഖിയ ജാഫ്രി നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുക.

2002-ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയടക്കമുള്ള മറ്റു രാഷ്ട്രീയ നേതാക്കള്‍ക്ക് കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ചിറ്റ് നല്‍കിയതിന് എതിരെയാണ് കേസ്. കലാപം നടക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്രക്ഷോഭകാരികളെ നിയന്ത്രിക്കുന്നതില്‍ വീഴ്‌ച വരുത്തിയെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.

പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബഞ്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എസ്.ഐടി റിപ്പോര്‍ട്ട് ശരിവച്ച 2017ലെ ഗുജറാത്ത് ഹൈക്കോടതി വിധി ചോദ്യം ചെയ്‌താണ് സാക്കിയ ജാഫ്രിയുടെ ഹര്‍ജി. സാഖിയ ജാഫ്രി സമ‌ര്‍പിച്ച ഹര്‍ജി കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ഹെെക്കോടതി തള്ളിയിരുന്നു. ശേഷം ഹ‌ര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

prp

Related posts

Leave a Reply

*