ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുറയാത്തത് എന്തുകൊണ്ട് ?

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ ക്രൂഡോ ഓയില്‍ വിലയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തുന്നത്. ബ്രെന്‍റ് ക്രൂഡോ ഓയിലിെന്‍റ വില ബാരലിന് 52 ഡോളറിലേക്കാണ് മാര്‍ച്ച്‌ ആറിന് കൂപ്പു കുത്തിയത്. മാര്‍ച്ച്‌ എട്ടിന് 31.49 ഡോളറായി കുറഞ്ഞ ക്രൂഡ് ഓയില്‍ വില മാര്‍ച്ച്‌ 11ന് നില മെച്ചപ്പെടുത്തിയെങ്കിലും പഴയ നിലവാരത്തിെന്‍റ അടുത്തെങ്ങും എത്തിയിട്ടില്ല. എന്നാല്‍, വ്യാഴാഴ്ച വില വീണ്ടും കുറയുകയാണ്. പക്ഷേ ആഗോള വിപണിയില്‍ എണ്ണവിലയില്‍ വന്‍ കുറവ് രേഖപ്പെടുത്തുേമ്ബാഴും ഇന്ത്യന്‍ വിപണിയില്‍ ഇത് പ്രതിഫലിക്കുന്നില്ല.

ഇന്ത്യയില്‍ ഉപയോഗിക്കുന്ന എണ്ണയുടെ 84.9 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. 2019 സാമ്ബത്തിക വര്‍ഷവുമായി താരത്മ്യം ചെയ്യുേമ്ബാള്‍ ഇന്ത്യയിലെ എണ്ണ ഇറക്കുമതി കൂടിയിട്ടുണ്ട്. ആകെ ഉപയോഗിക്കുന്ന എണ്ണയുടെ 83.6 ശതമാനമാണ് കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്തത്.
2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ 188.4 മില്യണ്‍ ടണ്‍ ക്രൂഡോയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തു. ഇതിന് 87.7 ബില്യണ്‍ ഡോളര്‍ വിലയായി നല്‍കുകയും ചെയ്തു. ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 64 ഡോളറാണ് ശരാശരി വിലയായി 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ ഇന്ത്യ നല്‍കിയത്. എന്നാല്‍, 2020 മാര്‍ച്ച്‌ ആറിന് ഇറക്കുമതി ചെയ്ത ക്രൂഡോയിലിെന്‍റ വില ബാരലിന് 47.92 ഡോളര്‍ മാത്രമായിരുന്നു. മാര്‍ച്ച്‌ 10ന് ഇത് 34.52 ഡോളറായി കുറഞ്ഞു. 28 ശതമാനത്തിെന്‍റ കുറവാണ് ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്.

അതേസമയം, ഇതിെന്‍റ ഗുണമൊന്നും ഇന്ത്യയിലെ ഉപയോക്താകള്‍ക്ക് ലഭിക്കുന്നില്ല. 2014ല്‍ മേയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തതിലെത്തുേമ്ബാള്‍ ബാരലിന് 106.85 ഡോളറായിരുന്നു ക്രൂഡ് ഓയില്‍ വില. അന്ന് ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിെന്‍റ വില 71.41 രൂപയായിരുന്നു. മാര്‍ച്ച്‌ 1 2020ലും ഡല്‍ഹിയില്‍ പെട്രോളിെന്‍റ വില 71 രൂപയാണ്. പക്ഷേ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില 50 ഡോളറായി ചുരുങ്ങി. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ 50 ശതമാനത്തിെന്‍റ ഇടിവാണ് ആഗോള വിപണിയില്‍ ഉണ്ടായത്.

രൂപയുടെ മൂല്യമിടിയുന്നത് പ്രതിസന്ധിയാവുന്നു

ക്രൂഡ് ഓയില്‍ വില കുറയുേമ്ബാഴും ഇന്ത്യയില്‍ അതിെന്‍റ പ്രതിഫലനം ഇല്ലാത്തതിെന്‍റ പ്രധാന കാരണങ്ങളിലൊന്ന് രൂപ-ഡോളര്‍ വിനിമയ നിരക്കിലുണ്ടാവുന്ന വ്യതിയാനങ്ങള്‍. 2014 മെയില്‍ ഒരു ഡോളറിെന്‍റ മൂല്യം 58.59 രൂപയാണ്. എന്നാല്‍ ഇപ്പോള്‍ അത് ഏകദേശം 73.74 രൂപയാണ്. രൂപ -ഡോളര്‍ വിനിമയ നിരക്കിലുണ്ടാവുന്ന വ്യതിയാനം ഇന്ത്യയിലെ എണ്ണവിലയേയും സ്വാധീനിക്കുന്നുണ്ട്.

ഉയര്‍ന്ന നികുതി വെല്ലുവിളി

നികുതികളാണ് ഇന്ത്യയില്‍ വില കുറയാത്തതിനുള്ള മറ്റൊരു കാരണം. 2014 മെയില്‍ 47.12 രൂപക്കാണ് ഒരു ലിറ്റര്‍ പെട്രോള്‍ ഡീലര്‍മാര്‍ക്ക് ലഭിച്ചിരുന്നത്. കേന്ദ്രസര്‍ക്കാറിെന്‍റ എക്സൈസ് നികുതി 10.39 രൂപയും സംസ്ഥാന സര്‍ക്കാറിെന്‍റ വാറ്റ് 11.9 രൂപയും ഡീലര്‍മാരുടെ കമ്മീഷന്‍ 2 രൂപയും ചേര്‍ത്ത് 71.41 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിെന്‍റ വില. 2020ല്‍ എത്തിയപ്പോള്‍ ഡീലര്‍മാര്‍ക്ക് 32.93 രൂപക്ക് പെട്രോള്‍ ലഭിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്ന നികുതിയായ എക്സൈസ് ഡ്യൂട്ടി 10.39ല്‍ നിന്ന് 19.98 രൂപയായി വര്‍ധിച്ചു. സംസ്ഥാന നികുതി 11.9 രൂപയില്‍ നിന്ന് 15.25 രൂപയായും വര്‍ധിച്ചു. 3.55 രൂപ ഡീലര്‍മാരുടെ കമ്മീഷനും കൂട്ടിച്ചേര്‍ത്ത് ആകെ വില 71.71 രൂപ.

എണ്ണവില കുറയാത്തതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് സംസ്ഥാന-കേന്ദ്രസര്‍ക്കാറുകള്‍ പിരിച്ചെടുക്കുന്ന ഉയര്‍ന്ന നികുതിയാണ്. ഇതിനൊപ്പം അന്താരാഷ്ട്ര വിപണിക്ക് ആനുപാതികമായി വില കുറക്കാന്‍ പലപ്പോഴും കമ്ബനികള്‍ തയാറവുന്നുമില്ല. വലിയ സാമ്ബത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനാല്‍ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം ഇടിയുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. എണ്ണവിലയുടെ രണ്ടാഴ്ചത്തെ ശരാശരി കണക്കാക്കിയാണ് ഇന്ത്യയില്‍ കമ്ബനികള്‍ വില നിശ്ചയിക്കുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ വില കുറവിെന്‍റ ഗുണം എത്രത്തോളം ഉപഭോക്താകള്‍ക്ക് ലഭിക്കുമെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

prp

Leave a Reply

*