ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച്‌ യുവാവിനൊപ്പം പോയ സുജിത മടങ്ങിവന്നത് അടുത്തിടെ, ശുചിമുറിയില്‍ പ്രസവിച്ചയുടന്‍ 26കാരി കുഞ്ഞിനെ വീപ്പയിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി

തൊടുപുഴ: നവജാത ശിശുവിനെ ശുചിമുറിയിലെ വീപ്പയിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയകേസില്‍ മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ഉടുമ്ബന്നൂര്‍ മങ്കുഴി ചരളയില്‍ സുജിത (26) യെയാണ് കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ പൊലീസ് കാവലില്‍ ചികിത്സയിലായിരുന്ന പ്രതിയെ ഇന്നലെ രാവിലെ കരിമണ്ണൂര്‍ സി. ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉച്ചയോടെ സംഭവ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇക്കഴിഞ്ഞ 10ന് രാത്രിയിലാണ് ഉടുമ്ബന്നൂരില്‍ വാടകക്ക് താമസിക്കുന്ന വീട്ടിലെ ശുചി മുറിയില്‍ സുജിത പ്രസവിച്ചത്.
ഉടന്‍ തന്നെ കുഞ്ഞിനെ വീപ്പയിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് അര്‍ദ്ധ രാത്രിയോടെ സുജിത തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് പ്രസവത്തോടനുബന്ധിച്ചുണ്ടായ രക്തസ്രാവമാണെന്ന് ബോദ്ധ്യപ്പെട്ടത്. അതോടെയാണ് പ്രസവവും കൊലപാതക വിവരവും പുറത്തറിഞ്ഞത്.

സുജിത ഏതാനും മാസങ്ങള്‍ക്ക് ഭര്‍ത്താവിനെയും ഏഴും എട്ടും വയസുള്ള രണ്ട് മക്കളേയും ഉപേക്ഷിച്ച്‌ മുമ്ബ് മറ്റൊരു യുവാവിനൊപ്പം തമിഴ്നാട്ടിലേക്ക് പോയിരുന്നു. പിന്നീട് ബന്ധുക്കള്‍ ഇടപെട്ട് തിരികെ എത്തിച്ചെങ്കിലും ഭര്‍ത്താവുമായി മാനസിക ഐക്യത്തില്‍ എത്തിയിരുന്നില്ല. സുജിത ഗര്‍ഭിണിയായിരുന്ന കാര്യവും പ്രസവിച്ചതും ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിയ ശേഷമാണ് അറിഞ്ഞത്.

prp

Leave a Reply

*