എ.ടി.എം തട്ടിപ്പ്: മൂന്ന് മണിക്കൂറിനിടെ 23 പേരില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍; ഉപയോക്താക്കള്‍ കാര്‍ഡ് വിവരങ്ങള്‍ പങ്കുവെച്ചില്ല

മുംബൈ: നഗരത്തില്‍ മൂന്ന് മണിക്കൂറിനിടെ 23 പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍.

ഏകദേശം 2.24 ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. ഗൊറേഗാണ്‍ വെസ്റ്റ് ബ്രാഞ്ചിലാണ് തട്ടിപ്പ് നടന്നത്. നവംബര്‍ 27നാണ് ഇതുസംബന്ധിച്ച പരാതി പൊലീസിന് ലഭിച്ചത്. ബെസ്റ്റ് ട്രെയിനിങ് സ്കൂള്‍ അധ്യാപകനാണ് പരാതിയുമായി ആദ്യം രംഗത്തെത്തിയത്.

നവംബര്‍ 11 മുതല്‍ 22 വരെയുള്ള കാലയളവില്‍ തട്ടിപ്പ് നടന്നുവെന്നായിരുന്നു അധ്യാപകന്‍റെ പരാതി. രാത്രി 7.30 മുതല്‍ 10.30 വരെയുള്ള സമയങ്ങളിലാണ് തട്ടിപ്പ് നടന്നത്. ഉപഭോക്താവ് എ.ടി.എം വിവരങ്ങള്‍ പങ്കുവെക്കാത്തതിനാല്‍ സ്കിമ്മര്‍ ഡിവൈസ് ഉപയോഗിച്ച്‌ എ.ടി.എം കൗണ്ടറില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ് നടന്നിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ബാങ്കില്‍ പരാതിയുമായി പോയെങ്കിലും അവര്‍ അത് ഗൗരവമായി പരിഗണിച്ചില്ലെന്നും അധ്യാപകന്‍ വ്യക്തമാക്കുന്നു. അധ്യാപകന്‍റെ പരാതിക്ക് പിന്നാലെ മറ്റ് നിരവധി പേരാണ് പണം നഷ്ടപ്പെട്ടുവെന്ന് കാണിച്ച്‌ പൊലീസിനെ സമീപിച്ചത്. 2018ലും മുംബൈയില്‍ സമാനരീതിയിലുള്ള തട്ടിപ്പ് നടന്നിരുന്നു. 50 പേര്‍ക്കാണ് അന്ന് പണം നഷ്ടമായത്.

prp

Leave a Reply

*