അഫ്ഗാനില്‍ ഹാസ്യതാരത്തെ കൊന്നതില്‍ പങ്കില്ലെന്ന് താലിബാന്‍: രാജ്യം പട്ടിണിയില്‍, കുടുംബങ്ങള്‍ സര്‍ക്കാര്‍ ക്യാമ്ബുകളില്‍

കാണ്ഡഹാര്‍: അഫ്ഗാന്‍ ഹാസ്യകലാകാരന്റെ മരണത്തില്‍ പങ്കില്ലെന്ന് താലിബാന്‍. ഖാസ സ്വാന്‍ എന്നറിയപ്പെട്ടിരുന്ന നാസര്‍ മുഹമ്മദ് കഴിഞ്ഞ വ്യാഴാഴ്ചയാണ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ ആളുകള്‍ വീട്ടില്‍നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയി കൊല്ലുകയായിരുന്നു. ഇദ്ദേഹത്തെ പിടിച്ചുകൊണ്ടുപോകുന്നതിന്റെയും കാറിനുള്ളില്‍ വച്ച്‌ മുഖത്തടിക്കുന്നതിന്റെയും തൂക്കിലേറ്റാന്‍ പറയുന്നതിന്റെയും വിഡിയോ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, അഫ്ഗാനിസ്ഥാനിലെ 70% പ്രദേശങ്ങളും താലിബാന്‍ പിടിച്ചടക്കി. അഫ്ഗാന്‍ സൈന്യത്തിനെതിരെ ശക്തമായ ആക്രമണമാണ് താലിബാന്‍ നടത്തുന്നത്. കാണ്ഡഹാര്‍ പ്രദേശത്തുനിന്നും കുടുംബങ്ങള്‍ രക്ഷപ്പെട്ട് സര്‍ക്കാര്‍ ക്യാംപുകളില്‍ അഭയം തേടുകയാണ്. പല സ്ഥലങ്ങളും പട്ടിണിയുടെ പിടിയിലായി. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷണമാണ് പലരുടെയും ആശ്രയം.

നാസര്‍ മുഹമ്മദിന്റെ മരണത്തില്‍ നിരവധി പ്രമുഖര്‍ ഞെട്ടല്‍ രേഖപ്പെടുത്തി. മുന്‍പ് നാസര്‍ മുഹമ്മദ് കാണ്ഡഹാര്‍ പൊലീസില്‍ സേവനം ചെയ്തിരുന്നു. കൊലപാതകത്തിന് പിന്നില്‍ താലിബാന്‍ ആണെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.

prp

Leave a Reply

*