‘ഇന്ത എ.സി എനിക്ക് പുടിക്കാത്’ – വാതിലുകള്‍ തുറന്നിടാന്‍ പറഞ്ഞ് ഉപരാഷ്ട്രപതി

തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങള്‍ക്കു മുന്നില്‍ കോവിഡ് വ്യാപനത്തിന്റെ പേരില്‍ തലകുമ്ബിടുന്നതിനിടയിലും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിനെതിരെ ഉപരാഷ്ട്രപതിയുടെ നീരസം. അടച്ചിട്ട എ.സി ഹാളില്‍ നടന്ന ചടങ്ങില്‍ സംസാരിച്ച്‌ തുടങ്ങും മുമ്ബാണ് രാഷ്ട്രപതി നീരസം പ്രകടിപ്പിച്ചത്.

‘ഇന്ത എ.സി. എനക്ക് പുടിക്കാത്….. ‘ അടച്ചിട്ട് എ.സി. ഹാളിനെക്കുറിച്ച്‌ പറഞ്ഞ വെങ്കയ്യനായിഡു, എ.സി.ഓഫ് ചെയ്ത് വാതിലുകള്‍ തുറന്നിടാന്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പി. പരമേശ്വരന്‍ സ്മാരകപ്രഭാഷണത്തിന് എത്തിയതായിരുന്നു ഉപരാഷ്ട്രപതി.

വെളിച്ചവും ശുദ്ധവായുവും കടന്നുവരുന്നത് വഴി കോവിഡ് നിലമെച്ചപ്പെടുത്താനാവുമെന്നും സൂചിപ്പിച്ച അദ്ദേഹം വായുവും വെളിച്ചവും നമ്മെ കൂടുതല്‍ നല്ല ആരോഗ്യ സ്ഥിതി യിലെത്താന്‍ സഹായിക്കുമെന്നും പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ഉപരാഷ്ട്രപതി പങ്കെടുക്കുന്നതിനാലാണ് എ.സി ഉപയോഗിച്ചത്. പ്രഭാഷണം തുടങ്ങാനായി അദ്ദേഹം എഴുന്നേറ്റപ്പോള്‍ തന്നെ വേദിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് എ.സി. ഓഫ് ചെയ്യാനാവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് സംഘാടകര്‍ ഹാളിലെ എ.സി ഓഫ് ചെയ്യുകയും വാതിലുകള്‍ തുറന്നിടുകയും ചെയ്തു.

പ്രകൃതി നമ്മോട് വളരെയധികം കനിവുകാട്ടുന്നുണ്ടെന്നും നാം നമ്മുടെ മഹത്തായ പാരമ്ബര്യത്തിലേക്ക് മടങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നല്ല ഭാവിക്കായി പ്രകൃതിയേയും സംസ്‌കാരത്തേയും മുറുകെ പിടിക്കാനാകണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. നാം ഇപ്പോള്‍ നമ്മുടെ അടച്ചിട്ട ഇടങ്ങളിലാണ്. കാറിലായാലും ഓഫീസിലായാലും തിറ്റേറിലായാലും ഉറങ്ങാന്‍ നേരത്തും നാം അടച്ചിട്ട സ്ഥലങ്ങളില്‍ തന്നെയാണ്.

രാജ്യത്തെ 90ശതമാനം ഗ്രാമീണജനതയേയും കോവിഡ് മഹാമാരി ബാധിച്ചില്ല. അവര്‍ ആരോഗ്യമുള്ള ശരീരത്തിന് ഉടമകളായതിനാലാണ്. ജങ്ക് ഫുഡ് ഉപേക്ഷിച്ച്‌ പരമ്ബരാഗതി ഭക്ഷണശീലങ്ങള്‍ പിന്തുടരാന്‍ യുവാക്കള്‍ തയ്യാറാകണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

prp

Leave a Reply

*