പക്ഷി ഭാഷ സംസാരിക്കുന്ന ജനങ്ങള്‍… തുര്‍ക്കിയിലെ ഗ്രാമം യുനെസ്കോ പട്ടികയില്‍

അങ്കാര: ആശയ വിനിമയം നടത്തുന്നതിന് ഭാഷ ആവശ്യമില്ല. ആംഗ്യങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും പരസ്പരം ആശയ വിനിമയം നടത്താം. എന്നാല്‍ എല്ലാത്തില്‍ നിന്നും വ്യത്യസ്തമായി പക്ഷി ഭാഷ സംസാരിക്കുന്നൊരു ഗ്രാമം തന്നെയുണ്ട് തുര്‍ക്കിയില്‍.

കനാക്സി ജില്ലയിലെ കുസ്കോയ് ഗ്രാമവാസികള്‍ക്ക് പക്ഷി ശബ്ദത്തിലൂടെ ആശയങ്ങള്‍ കൈമാറാന്‍ പ്രത്യേക കഴിവാണ്. അതുകൊണ്ട്തന്നെ യുനസ്കോയുടെ അവര്‍ണനീയ സാംസ്കാരിക പൈതൃകങ്ങളുടെ പട്ടികയില്‍ ഗ്രാമം ഇടംപിടിച്ചു കഴിഞ്ഞു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമവാസികളുടെ ഈ പക്ഷിഭാഷാ പൈതൃകം സംരക്ഷിക്കുന്നതിനായാണ് യുനസ്കോ ഗ്രാമത്തിന് പ്രത്യേക പരിഗണന നല്‍കിയിരിക്കുന്നത്.

കുന്നും മലയും നിറഞ്ഞ കനാക്സി പ്രവിശ്യയില്‍ 10,000 ആളുകളാണ് വസിക്കുന്നത്. മലനിരകളില്‍ പരസ്പരം കാണാന്‍ പറ്റാത്ത ദൂരെ നില്‍ക്കുന്ന ആളുകളുമായി പോലും ഈ പക്ഷിഭാഷയിലൂടെ സംസാരിക്കാന്‍ ഈ ഗ്രാമവാസികള്‍ക്ക് സാധിക്കും. 500 വര്‍ഷം മുമ്പ് ഓട്ടോമന്‍ സാമ്രാജ്യകാലത്തോളം പഴക്കമുണ്ട് ഗ്രാമവാസികളുടെ ഈ പക്ഷിഭാഷയ്ക്ക്. വിസില്‍ അഥവാ ഉച്ചത്തില്‍ ചൂളമിടുന്നതിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. എന്നാല്‍ ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകളുടെ വളര്‍ച്ച ഈ പാരമ്പര്യത്തിന് കടുത്ത ഭീഷണിയായിരിക്കുകയാണ്.

യുവ തലമുറയ്ക്ക് ഈ ഭാഷ പഠിക്കുന്നതിലോ കാലത്തിനനുസരിച്ച്‌ പരിഷ്കരിക്കുന്നതിനോ താല്‍പര്യമില്ലെന്നും ഗ്രാമവാസികള്‍ പറയുന്നു. ഭാഷ സംരക്ഷിക്കുന്നതിനായി ഗ്രാമവാസികളെ പരിശീലിപ്പിക്കുന്നുണ്ട്. 2014 മുതല്‍ തന്നെ പ്രൈമറി സ്കൂളുകളില്‍ പക്ഷി ഭാഷ പഠിപ്പിക്കുന്നുണ്ട്.

 

prp

Related posts

Leave a Reply

*