റേഡിയോ ജോക്കിയുടെ കൊലപാതകം: ഒരാള്‍കൂടി കസ്റ്റഡിയില്‍

തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂരിൽ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളില്‍ ഒരാളായ അപ്പുണ്ണിയെ പോലീസ് കസ്റ്റഡിയിലെടുത്തു‍. രണ്ട് ആഴ്ചയായി ചെന്നൈയില്‍ ഒളിവിലായിരുന്നു അപ്പുണ്ണി. അപ്പുണ്ണി ഖത്തറിലുള്ള ഒന്നാം പ്രതി സത്താറുമായി ബന്ധപ്പെട്ട് പണം വാങ്ങുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊലയ്ക്കുശേഷം ചെന്നൈയില്‍ എത്തി മുങ്ങിയ അപ്പുണ്ണി ഇന്റര്‍നെറ്റ് കാള്‍ വഴിയാണ് സത്താറുമായി ബന്ധപ്പെട്ടിരുന്നത്. ഒളിവില്‍ കഴിയാന്‍ ആവശ്യമായ പണം അപ്പുണ്ണിക്ക് സത്താര്‍ അയച്ചുകൊടുത്തതിനുള്ള തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. കൊലപാതകത്തിന്‍റെ നാട്ടിലെ സൂത്രധാരനായ അപ്പുണ്ണിക്കായി തമിഴ്‌നാട്, കര്‍ണാടക, […]

റേഡിയോ ജോക്കിയുടെ കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊല്ലാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ഒരു വാളും അറ്റം വളഞ്ഞുകൂര്‍ത്ത മറ്റൊരു ആയുധവുമാണ് കേസിലെ പ്രധാന പ്രതി അലിഭായിയുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.  കരുനാഗപ്പള്ളി കായലിലില്‍ നിന്നാണ് രണ്ട് വാളുകളും കണ്ടെടുത്തത്. ഖത്തറില്‍ ഒളിവിലായിരുന്ന അലിഭായി എന്ന ഓച്ചിറ മേമന സ്വദേശി മുഹമ്മദ് സാലിഹിനെ ചൊവ്വാഴ്ച തിരുവനന്തപുരം വിമാനത്തവളത്തില്‍ എത്തിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഖത്തറിലുള്ള വ്യവസായി സത്താറാണ് രാജേഷ് വധത്തിലെ മുഖ്യ ആസൂത്രകനെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. സത്താറിന്റെ മുന്‍ ഭാര്യയും നൃത്താധ്യാപികയുമായ […]

റേഡിയോ ജോക്കിയുടെ കൊലപാതകം; മുഖ്യപ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം:റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ മുഖ്യപ്രതി അലിഭായി പിടിയില്‍. സാലിഹ് ബിന്‍ ജലാല്‍ എന്ന അലിഭായി ഖത്തറില്‍ നിന്നാണ് കേരളത്തിലെത്തവെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്‍റര്‍പോളിന്‍റെ സഹായത്തോടെയാണ് പ്രതി പിടിയിലായത്. കൊലപാതകത്തിനുശേഷം കാഠ്മണ്ഡു വഴി ഇയാള്‍ ഖത്തറിലേക്ക് കടക്കുകയായിരുന്നു. അലിഭായിയുടെ ഖത്തറിലെ സ്‌പോണ്‍സറുമായി പൊലീസ് ബന്ധപ്പെടുകയും കൊലക്കേസ് പ്രതിയായതിനാല്‍ വീസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് റേഡിയോ ജോക്കി രാജേഷിനെ അക്രമി സംഘം മടവൂര്‍ ജംഗ്ഷനു സമീപത്തുവച്ചു വെട്ടിക്കൊലപ്പെടുത്തിയത്. രാജേഷിന്‍റെ […]

റേഡിയോ ജോക്കിയുടെ കൊലപാതകത്തിനു പിന്നില്‍ നൃത്താദ്ധ്യാപിക..?

തിരുവനന്തപുരം: റേഡിയോ ജോക്കിയുടെ കൊലപാതകത്തിന് പിന്നില്‍ നൃത്താദ്ധ്യാപികയാണോ എന്ന സംശയം ബലപ്പെടുന്നു. അന്വേഷണത്തിന്‍റെ തുടക്കത്തില്‍ ക്വട്ടേഷന്‍ നല്‍കിയത് അധ്യാപികയുടെ ഭര്‍ത്താവാണോയെന്ന സംശയമായിരുന്നു പോലീസിന് ഉണ്ടായിരുന്നു. ഈ സംശയമാണ് ഇപ്പോള്‍ ഇയാളുടെ ഭാര്യയിലേക്ക് തിരിഞ്ഞിരിക്കുന്നത്. സംഭവത്തിന് തൊട്ടു മുന്‍പായി നൃത്താദ്ധ്യാപികയുമായി രാജേഷ് മൊബൈലില്‍ സംസാരിക്കുമ്പോഴാണ് രാജേഷ് ആക്രമിക്കപ്പെട്ടത്. സംഭവം നടക്കുന്ന ദിവസം പുലര്‍ച്ചെ രണ്ടു മണിക്ക് രാജേഷ് സ്റ്റുഡിയോയില്‍ ഉണ്ടെന്ന് ക്വട്ടേഷന്‍ സംഘം അറിഞ്ഞതും അത് കൂടാതെ ചെന്നൈയിലെ സ്വകാര്യ സ്‌കൂളില്‍ ജോലി ലഭിച്ച്‌ രാജേഷ് അവിടേയ്ക്ക് പോകുന്നതിന്‍റെ […]

ആര്‍ജെ രാജേഷ് വധം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂര്‍ ആശാനിവാസില്‍ റേഡിയോ ജോക്കി രാജേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അലിഭായ് വിദേശത്തേക്ക് കടന്നതായി റിപ്പോര്‍ട്ട്‌. അലിഭായ് എന്ന പേരിലറിയപ്പെടുന്ന പ്രതിയ്ക്കായി കഴിഞ്ഞ ദിവസം പൊലീസ് ലുക്ക്ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇയാള്‍ മൂന്നുദിവസം മുന്‍പേ തന്നെ കടല്‍ കടന്നതായാണ് റിപ്പോര്‍ട്ട്‌. അതേസമയം കൊലപാതകത്തില്‍ പങ്കാളിയായ അപ്പുണിയെയും കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണ സംഘത്തെ കുഴക്കുകയാണ്. രാജേഷുമായി ബന്ധമുളള സ്ത്രീയും നിരീക്ഷണത്തിലാണ്. രാജേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന്‍ പേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവര്‍ കൊലയാളികള്‍ക്ക് വാഹന […]

റേഡിയോ ജോക്കിയുടെ കൊലപാതകം; രാജേഷിന് ഖത്തറിലെ ഡാന്‍സ് ടീച്ചറുമായി ബന്ധമെന്ന് സൂചന

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം ഖത്തറിലേക്ക് എന്ന് സൂചന. കൂട്ടുകാരന്‍ കുട്ടന്‍റെ  മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. ഖത്തറിലെ ഡാന്‍സ് ടീച്ചറുമായി രാജേഷിന് ബന്ധമുണ്ടന്ന് കുട്ടന്‍റെ മൊഴി. അതേസമയം രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഖത്തറിലുള്ള സ്ത്രീയുടെ ഭര്‍ത്താവെന്ന് പൊലീസ് പറഞ്ഞു. ഖത്തറില്‍ ജോലി ചെയ്യുന്ന ഘട്ടത്തിലാണ് രാജേഷ് ഈ സ്ത്രീയുമായി പരിചയത്തിലാവുന്നത്. പ്രതികളെക്കുറിച്ചു പോലീസിനു നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. രാജേഷിന്‍റെ മൊബൈല്‍ ഫോണും വാട്സാപ്പ് സന്ദേശങ്ങളും പരിശോധിച്ചതില്‍നിന്നാണു പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഫോണ്‍രേഖകള്‍ […]