റേഡിയോ ജോക്കിയുടെ കൊലപാതകം; രാജേഷിന് ഖത്തറിലെ ഡാന്‍സ് ടീച്ചറുമായി ബന്ധമെന്ന് സൂചന

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം ഖത്തറിലേക്ക് എന്ന് സൂചന. കൂട്ടുകാരന്‍ കുട്ടന്‍റെ  മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. ഖത്തറിലെ ഡാന്‍സ് ടീച്ചറുമായി രാജേഷിന് ബന്ധമുണ്ടന്ന് കുട്ടന്‍റെ മൊഴി.

അതേസമയം രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഖത്തറിലുള്ള സ്ത്രീയുടെ ഭര്‍ത്താവെന്ന് പൊലീസ് പറഞ്ഞു. ഖത്തറില്‍ ജോലി ചെയ്യുന്ന ഘട്ടത്തിലാണ് രാജേഷ് ഈ സ്ത്രീയുമായി പരിചയത്തിലാവുന്നത്. പ്രതികളെക്കുറിച്ചു പോലീസിനു നിര്‍ണായകവിവരങ്ങള്‍ ലഭിച്ചു. രാജേഷിന്‍റെ മൊബൈല്‍ ഫോണും വാട്സാപ്പ് സന്ദേശങ്ങളും പരിശോധിച്ചതില്‍നിന്നാണു പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഫോണ്‍രേഖകള്‍ പരിശോധിച്ചതില്‍ അവസാനമായി സംസാരിച്ചത് വിദേശത്തേക്കാണെന്ന് നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു.

കൊലനടത്തിയവര്‍ ഉപയോഗിച്ച ചുവന്ന സിഫ്റ്റ് കാര്‍ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം ദുരൂഹത നിലനില്‍ക്കുന്ന കൊലപാതകത്തിന്‍റെ വസ്തുത തേടി അന്വേഷണ സംഘം രാജേഷിന്‍റെ കുടുബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കള്‍, അയല്‍വാസികള്‍ എന്നിവരില്‍ നിന്നും വിവരം ശേഖരിച്ചു വരികയാണ്.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കൊലപാതകികള്‍ സഞ്ചരിച്ച കാറിന്‍റെ നമ്പര്‍ തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ കൊല്ലം, വര്‍ക്കല, പാരിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ സിസിടിവി പോലീസ് പരിശോധിച്ച്‌ വരികയാണ് എത്രയും പെട്ടെന്നു തന്നെ കൊലപാതകികളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്.

 

 

prp

Related posts

Leave a Reply

*