റേഡിയോ ജോക്കിയുടെ കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊല്ലാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ഒരു വാളും അറ്റം വളഞ്ഞുകൂര്‍ത്ത മറ്റൊരു ആയുധവുമാണ് കേസിലെ പ്രധാന പ്രതി അലിഭായിയുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.  കരുനാഗപ്പള്ളി കായലിലില്‍ നിന്നാണ് രണ്ട് വാളുകളും കണ്ടെടുത്തത്.

ഖത്തറില്‍ ഒളിവിലായിരുന്ന അലിഭായി എന്ന ഓച്ചിറ മേമന സ്വദേശി മുഹമ്മദ് സാലിഹിനെ ചൊവ്വാഴ്ച തിരുവനന്തപുരം വിമാനത്തവളത്തില്‍ എത്തിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഖത്തറിലുള്ള വ്യവസായി സത്താറാണ് രാജേഷ് വധത്തിലെ മുഖ്യ ആസൂത്രകനെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. സത്താറിന്റെ മുന്‍ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയുമായുള്ള രാജേഷിന്റെ ബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

കേസന്വേഷണത്തില്‍ ഏറെ നിര്‍ണായകമായ തെളിവുകളാണ് പൊലീസ് കണ്ടെടുത്തത്. കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാനായത് വ‍ഴിത്തിരിവാണെന്ന് പൊലീസ് വ്യക്തമാക്കി.

 

prp

Related posts

Leave a Reply

*