വിദ്യാര്‍ഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്

മൊഹാലി: ചണ്ഡീഗഢ് യൂനിവേഴ്സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികളായ രണ്ട് പേര്‍ അറസ്റ്റിലായ പെണ്‍കുട്ടിയെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ്.

വിദ്യാര്‍ഥിനികളുടെ ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയില്ലെങ്കില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പ്രതികളായ സണ്ണി മേത്തയും സുഹൃത്ത് രങ്കജ് വര്‍മയും ഭീഷണിപ്പെടുത്തിയിരുന്നു.

സംഭവത്തില്‍ ഒരു വിദ്യാര്‍ഥിനി ഉള്‍പ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കഴാഴ്ച മൊഹാലി കോടതി മൂന്ന് പേരെയും ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായി പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. അന്വേഷണ സംഘത്തിലെ മുഴുവന്‍ പേരും വനിതകളാണ്. സെക്ഷന്‍ 354-സി പ്രകാരം എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

അറുപതോളം പെണ്‍കുട്ടികള്‍ ഹോസ്റ്റലിലെ ശുചിമുറിയില്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ചോര്‍ന്നതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. തുടര്‍ന്ന് ശനിയാഴ്ച വന്‍ പ്രതിഷേധമാണ് ഹോസ്റ്റലില്‍ നടന്നത്.

prp

Leave a Reply

*