കേരളീയരെ ഇടതും വലതും ചേര്‍ന്ന് വിഡ്ഢികളാക്കുന്നുവെന്ന് നരേന്ദ്ര മോഡി

കേരളത്തിലെ ജനങ്ങളെ ശത്രുത അഭിനയിച്ച്  ഇടത്‌ – വലത്‌ മുന്നണികൾ വിഡ്ഢികളാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ആവശ്യമുള്ളപ്പോൾ പരസ്പരം സഹായിക്കുന്ന അവർ, യഥാർഥത്തിൽ ഒരേ പാർട്ടി തന്നെയാണ്. തൃപ്പൂണിത്തുറയിൽ എൻ.ഡി.എ. തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് പാർട്ടികളാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കുന്ന അവർ അഞ്ചു വർഷം കൂടുമ്പോൾ മാറി മാറി അധികാരം പങ്കുവെക്കുന്നു. കോൺഗ്രസ് ഭരിക്കുമ്പോൾ അഴിമതി കാട്ടുന്നവർക്കെതിരെ  സി.പി.എം. അധികാരത്തിൽ വരുമ്പോൾ ഒന്നും ചെയ്യുന്നില്ല.narendra-modi_505_061014090904

കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ മറിച്ചും സഹായിക്കും.  ഡൽഹിയിൽ കോൺഗ്രസിനെ വേണ്ട ഘട്ടത്തിൽ സി.പി.എം. സഹായിക്കാൻ ചെല്ലുന്നു. ബംഗാളിൽ അവർ ഒറ്റക്കെട്ടാണ്. വിദ്യാസമ്പന്നരും പ്രബുദ്ധരുമായ കേരള ജനത ഇത് തിരിച്ചറിയുന്നില്ലെന്നത്  അദ്‌ഭുതപ്പെടുത്തുന്നതാണ് -മോഡി പറഞ്ഞു.

‘സൊമാലിയ’ പ്രയോഗത്തിലെ വിവാദങ്ങളിലേക്ക് കടക്കാനോ സോണിയാഗാന്ധി കേരളത്തിൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടി പറയാനോ തയ്യാറാകാതിരുന്ന മോഡി, വോട്ടുബാങ്ക് ലക്ഷ്യംവെച്ച്, സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെ പുകഴ്ത്താനും  ശ്രദ്ധിച്ചു,

കമ്യൂണിസ്റ്റുകാർ ഭരിച്ചുപോന്ന സംസ്ഥാനങ്ങൾ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കാതെ മുരടിക്കുന്നു. അവർ ദരിദ്രരെ ദരിദ്രരായിത്തന്നെ നിലനിർത്തുന്നു. ട്രാക്ടർപോലും ഉപയോഗിക്കാൻ അനുവദിക്കാതെ വികസനത്തെ പാടേ നിഷേധിക്കുന്നു. കോൺഗ്രസ് ഭരിക്കുന്നിടത്ത് അഴിമതി മാത്രമാണ് നടക്കുന്നത്.

കോൺഗ്രസും അഴിമതിയും വേർതിരിച്ചെടുക്കാൻ കഴിയാത്തവിധത്തിൽ ഒന്നായിരിക്കുന്നു. ഡൽഹിയിൽ അവർ ഖനികളുടെ ഇരുട്ടിലാണ് അഴിമതി നടത്തിയതെങ്കിൽ, കേരളത്തിൽ അവർ സൂര്യനെ തന്നെ വെട്ടിപ്പിനുള്ള വഴിയാക്കിരിക്കുന്നു.

അതേസമയം, ബി.ജെ.പി. ഭരിക്കുന്ന സ്ഥലങ്ങളിലെല്ലാം വികസനകാര്യത്തിൽ കുതിക്കുകയാണ്. രാഷ്ട്രീയ നയതന്ത്രജ്ഞർ രാജ്യത്തെ ഇതുവരെയുള്ള ഭരണം മുഴുവൻ വിലയിരുത്തട്ടെ, ബി.ജെ.പി. ഭരിക്കുന്നിടത്താണ് വികസനം നടന്നിട്ടുള്ളതെന്ന് കാണാനാവും – മോഡി പറഞ്ഞു.

prp

Related posts

Leave a Reply

*