എറണാകുളത്ത് അവിധി പ്രഖ്യാപനം വൈകി; കളക്ടര്‍ക്കെതതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി

photo-facebook

കൊച്ചി: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയ സംഭവത്തില്‍ എറണാകുളം കളക്ടര്‍ രേണു രാജിനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ പരാതി.

നടപടി ആവശ്യപ്പെട്ട് ബൈജു നോയല്‍ എന്ന രക്ഷിതാവാണ് പരാതി നല്‍കിയത്. ഉത്തരവിലെ ആശയക്കുഴപ്പം പകുതി കുട്ടികള്‍ക്ക് അധ്യായനം നഷ്ടമാക്കിയതായി പരാതിയില്‍ പറയുന്നു.

അവധി പ്രഖ്യാപനത്തില്‍ എറണാകുളത്ത് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷിക്കും സാഹചര്യം നോക്കി നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് നല്ലെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നശല രാത്രി മുതല്‍ കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വളരെ വൈകി അവധി പ്രഖ്യാപിച്ച ജില്ലാ കളക്ടറുടെ നടപടിയില്‍ പ്രതിഷേധം രൂക്ഷമായിരുന്നു. രാവിലെ 8.25 ഓടു കൂടിയാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഇതിനോടകം ഒട്ടുമിക്ക സ്‌കൂളുകളിലേയും കുട്ടികള്‍ സ്‌കൂളിലേക്ക് പോയിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജിലെ കമന്റ് ബോക്‌സ് നിറയെ വൈകിയുളള അവധി പ്രഖ്യാപനത്തിനുളള രൂക്ഷ വിമര്‍ശനമാണ് നിറയുന്നത്.

prp

Leave a Reply

*