പാകിസ്ഥാന്‍ ഭീകരരെ സഹായിച്ച്‌ കോണ്‍ഗ്രസ് നേതാവ്; തന്ത്രം പൊളിച്ചടുക്കി സൈന്യം

പാകിസ്ഥാന്‍ ഭീകരന് ഇന്ത്യന്‍ മണ്ണില്‍ നിന്നു കൊണ്ട് സഹായം ചെയ്തു കൊടുത്ത കോണ്‍ഗ്രസ് നേതാവിനെ പിടികൂടി സൈന്യം. ജമ്മുകശ്മീരിലെ കോണ്‍ഗ്രസ്സ് നേതാവ് അഹമ്മദ് വാനിയെ ആണ് സൈന്യം പിടികൂടിയത്. കശ്മീരിലേയ്ക്ക് നുഴഞ്ഞുകയറിയ ഭീകരരെ അഹമ്മദ് വാനി സഹായിക്കുകയായിരുന്നു. സൈന്യത്തിന്റെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

ഷോപ്പിയാന്‍ മേഖലയിലെ കോണ്‍ഗ്രസ്സ് നേതാവാണ് സൈന്യത്തിന്റെ വലയിലായത്. ഈ മാസം 7-ാം തീയതി ഭീകരരെ കശ്മീരിലെത്താന്‍ സഹായിച്ചെന്നാണ് കശ്മീര്‍ പോലീസും സൈന്യവും കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ യു.എ.പി.എ പ്രകാരം കേസ്സെടുത്തു.

അഹമ്മദ് വാനിയുടെ കാര്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട സൈനികര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. ഭീകരര്‍ കാറില്‍ കശ്മീരിലൂടെ സഞ്ചരിക്കുന്നുവെന്ന കൃത്യമായ സൂചന ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.
കാര്‍ നിര്‍ത്താതെ പോയതോടെ സൈന്യം ഇവരെ പിന്തുടര്‍ന്നു. ഇതോടെ, ഇവര്‍ കാറുപേക്ഷിച്ച്‌ കടന്നുകളഞ്ഞു.

പര്‍ഗാച്ചൂ മേഖലയില്‍ വെച്ചാണ് കോണ്‍ഗ്രസ്സ് നേതാവും ഭീകരരും സൈനികരെത്തും മുന്നേ രക്ഷപെട്ടത്.സംഭവ ശേഷം വാനി സ്വന്തം വീട്ടിലെത്തിയപ്പോള്‍ സൈന്യം അയാളെ കാത്തിരിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലില്‍ ആദ്യം വാനിയെ ഭീകരര്‍ തന്നെ ബന്ദിയാക്കി കാര്‍ തട്ടിയെടുത്തുവെന്നായിരുന്നു ഇയാള്‍ ആദ്യം പറഞ്ഞത്. എന്നാല്‍, അത് കള്ളമാണെന്ന് തെളിയുകയായിരുന്നു. ഇതിനിടെ വാനി കോണ്‍ഗ്രസ്സ് നേതാവല്ലെന്ന പ്രസ്താവനയുമായി ജമ്മുകശ്മീര്‍ കോണ്‍ഗ്രസ്സ് ഘടകം രംഗത്തെത്തിയിട്ടുണ്ട്.

prp

Leave a Reply

*