മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രിയുമായ പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷി നിര്യാതനായി. 72 വയസായിരുന്നു. വര്‍ഷങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചക്ക് 12.10ഒാടെ ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് മരിച്ചത്.

സ്ട്രോക്കിനെയും പക്ഷാഘാതത്തെയും തുടര്‍ന്ന് 2008 മുതല്‍ അബോധാവസ്ഥയിലായിരുന്നു ദാസ്മുന്‍ഷി. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തലച്ചോറിലേക്കുള്ള രക്ത പ്രവാഹം നിലച്ചതിനെ തുടര്‍ന്ന് നാഡീ ഞരമ്പുകള്‍ നശിച്ച്‌ സംസാരിക്കുന്നതിനോ ആളുകളെ തിരിച്ചറിയുന്നതിനോ സാധ്യമല്ലാത്ത അവസ്ഥയിലെത്തുകയുമായിരുന്നു.

കേന്ദ്ര പാര്‍ലമെന്‍ററി കാര്യ മന്ത്രിയായിരിക്കവേയാണ് മുന്‍ഷി രോഗബാധിതനാകുന്നത്. അതിനു ശേഷം  ഭാര്യ ദീപ ദാസ്മുന്‍ഷി രാഷ്ട്രീയത്തില്‍ സജീവമാകുകയും ലോക്സഭയിലേക്ക് മത്സരിച്ച്‌ ജയിക്കുകയും യുപിഎ സര്‍ക്കാരില്‍ മന്ത്രിയാകുകയും ചെയ്തിരുന്നു.

20 വര്‍ഷത്തോളം ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ പ്രസിഡന്‍റായിരുന്നു ദാസ്മുന്‍ഷി . ഫിഫ ലോകകപ്പ് മത്സരത്തില്‍ മാച്ച്‌ കമീഷണറായി സേവനമനുഷ്ഠിച്ച ആദ്യ ഇന്ത്യക്കാരനും ഇദ്ദേഹമാണ്.

 

 

prp

Related posts

Leave a Reply

*