തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന 23 പേരുടെ പട്ടിക കൂടി ബി.ജെ.പി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ ബി.ജെ.പി. മത്സരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം 96 ആയി. പത്ത് വനിതകളും ഇതില്‍ പെടുന്നു.
ഘടകകക്ഷികൾക്കായി നൽകിയിരിക്കുന്നത് 44 സീറ്റുകളാണ്. ബി.ഡി.ജെ.എസ്സിന് 37, രാജൻബാബു വിഭാഗം ജെ.എസ്.എസ്സിന് രണ്ടുസീറ്റ്, കേരളാ കോൺഗ്രസ് പി.സി. തോമസ് വിഭാഗത്തിന് നാല്, എൽ.ജെ.പി.ക്ക് ഒരു സീറ്റ്, സി.കെ. ജാനുവിന് ഒരു സീറ്റ് എന്നിങ്ങനെയാണ് സ്ഥാനാര്‍ഥി പട്ടിക.
ചലച്ചിത്ര സംവിധായകൻ രാജസേനൻ അരുവിക്കരയിലും പാർട്ടി വക്താവ് വി.വി. രാജേഷ് നെടുമങ്ങാട്ടും മത്സരിക്കും.
മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ:
കെ. ശ്രീകാന്ത് (ഉദുമ), എം. ഭാസ്കരൻ (തൃക്കരിപ്പുർ), മോഹനൻ മനന്തേരി (ധർമടം), സുനിതാ മോഹൻദാസ് (വണ്ടൂർ), പി.വി. ഗീതാ മാധവൻ (തിരൂരങ്ങാടി).
എം. ശശികുമാർ (ചിറ്റൂർ ), എം.പി. ശ്രീകുമാർ (ആലത്തൂർ), ഇ.എസ്. ബിജു (പെരുമ്പാവൂർ), ലത ഗംഗാധരൻ (ആലുവാ), പ്രവീൺ ദാമോദര പ്രഭു (കൊച്ചി), പി.ജെ. തോമസ് (മൂവാറ്റുപുഴ), എൻ. ഹരി (പാലാ), വി.എൻ. മനോജ് (കാഞ്ഞിരപ്പള്ളി), ഡി. അശ്വനി ദേവി (ഹരിപ്പാട്), എം. സുനിൽ (ചവറ ), എം.എസ്. ശ്യാംകുമാർ (കുണ്ടറ), രാജി പ്രസാദ് (ആറ്റിങ്ങൽ), ഡോ. പി.പി. വാവ (ചിറയിൻകീഴ്), കരമന ജയൻ (പാറശ്ശാല), പുഞ്ചക്കരി സുരേന്ദ്രൻ (നെയ്യാറ്റിൻകര ).