കിളിപറക്കുന്ന തീരുമാനം അറിയിച്ച്‌ മസ്‌ക്, നീല ടിക്കിനായി എല്ലാ ഉപയോക്താക്കളും പ്രതിമാസം നല്‍കേണ്ടത് വ്യത്യസ്ത തുക

ഏഴുമാസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ട് ട്വിറ്ററിനെ ലോകത്തെ ഏറ്റവും സമ്ബന്നനായ എലോണ്‍ മസ്‌ക് സ്വന്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് ട്വിറ്ററിനെ കുറിച്ച്‌ ഉയര്‍ന്ന് വന്നത്. ഇതില്‍ പ്രധാനമായിരുന്നു ഇനി മുതല്‍ വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് പണം ഈടാക്കുമെന്നത്. മാസം ഇരുപത് ഡോളര്‍ നല്‍കിയാലെ പ്രൊഫൈലില്‍ നീല ടിക്ക് മാര്‍ക്ക് ഉണ്ടാവു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് മസ്‌ക് ഇപ്പോള്‍.

ട്വിറ്ററില്‍ ഒരു ബ്ലൂ ടിക്ക് ലഭിക്കുന്നതിന്, ഉപയോക്താക്കള്‍ പ്രതിമാസം എട്ട് അമേരിക്കന്‍ ഡോളര്‍ അഥവാ 660 രൂപ നല്‍കേണ്ടി വരുമെന്നാണ് ഇപ്പോള്‍ മസ്‌ക് പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് അമേരിക്കയിലെ നിരക്ക് മാത്രമാണ്. മറ്റു രാജ്യങ്ങളില്‍ പര്‍ച്ചേസിംഗ് പവര്‍ പാരിറ്റിക്ക് ആനുപാതികമായി വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാവും. സബ്സ്‌ക്രിപ്ഷന്‍ മോഡല്‍ അവതരിപ്പിക്കുന്നതിലൂടെ സ്പാം ബോട്ടുകളെ ഒരു പരിധിവരെ ഒഴിവാക്കാമെന്ന് മസ്‌ക് വിശ്വസിക്കുന്നു. സബ്സ്‌ക്രിപ്ഷന്‍ മോഡല്‍ നടപ്പിലാവുന്നതോടെ പരസ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനാവും. ട്വിറ്ററിനെ ഒരു സ്വതന്ത്ര പക്ഷിയാക്കുമെന്ന തന്റെ വാഗ്ദ്ധാനം നടപ്പിലാക്കാനാണ് ഈ പ്രവര്‍ത്തികള്‍. നിലവില്‍ ട്വിറ്ററില്‍ ബ്ളൂ ടിക്ക് പ്രൊഫൈലുകള്‍ സ്വന്തമാക്കാന്‍ നിരക്കുകളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല. ഉപയോക്താക്കള്‍ ട്വിറ്റര്‍ നല്‍കുന്ന സ്ഥിരീകരണ ഫോം പൂരിപ്പിച്ചതിന് ശേഷം, അതില്‍ പറയുന്ന ഡോക്യുമെന്റുകള്‍ നല്‍കിയാല്‍ മതി.

മസ്‌ക് ഏറ്റെടുത്ത ശേഷം ട്വിറ്ററില്‍ നിരവധി മാറ്റങ്ങളാണ് സംഭവിക്കുന്നത്. പരാഗ് അഗര്‍വാള്‍, വിജയ ഗാഡ്ഡെ, നെഡ് സെഗാള്‍ തുടങ്ങിയ മുന്‍നിര ട്വിറ്റര്‍ എക്സിക്യൂട്ടീവുകള്‍ക്ക് പുറത്ത് പോകേണ്ടി വന്നു. പുറത്താക്കപ്പെട്ടവര്‍ക്ക് ഓഹരി ഇടപാടിന്റെ ഭാഗമായി മസ്‌ക് 8.80 കോടി ഡോളര്‍ (725.45 കോടി രൂപ) നല്‍കും. പരാഗിന് 3.87 കോടി ഡോളര്‍ (320 കോടി രൂപ) ലഭിക്കും.

വമ്ബന്‍ ഇടപാട്

4,400 കോടി ഡോളറിനാണ് (3.62 ലക്ഷം കോടി രൂപ) ട്വിറ്റര്‍ മസ്‌ക് സ്വന്തമാക്കിയത്. കഴിഞ്ഞ ഏപ്രിലിലാണ് ട്വിറ്ററിനെ ഏറ്റെടുക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചത്. ആഴ്ചകള്‍ക്കശേഷം ഇടപാടില്‍ നിന്ന് പിന്മാറുന്നതായി പറഞ്ഞു. ഇതു വഞ്ചനയാണെന്ന് കാട്ടി ട്വിറ്റര്‍ കോടതിയിലെത്തി. മസ്‌ക് അന്തിമതീരുമാനം അറിയിക്കാനുള്ള അവസാന ദിവസമാണ് ഏറ്റെടുക്കല്‍ നടന്നത്.

പക്ഷി സ്വതന്ത്ര?

ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വീറ്റ് ചെയ്തത് ഇങ്ങനെ: ”ദ ബേര്‍ഡ് ഈസ് ഫ്രീഡ് ” (പക്ഷി സ്വതന്ത്രയായി). ട്വിറ്റര്‍ ഡിസ്‌ക്രിപ്ഷന്‍ ‘ചീഫ് ട്വിറ്റ് ” എന്നും മാറ്റി. എന്നാല്‍, നിമയമനുസരിച്ചേ പക്ഷി പറക്കൂവെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതികരിച്ചു. ട്വിറ്റര്‍ നിയമങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടു.

prp

Leave a Reply

*