മനസ്സാക്ഷി മരവിച്ച സംഭവം; എട്ടുവയസുകാരിയെ പൂജാരിയും പോലീസുകാരും ചേർന്ന് മൃഗീയമായി കൊലപ്പെടുത്തി

കാശ്മീര്‍: മനുഷ്യ മനസാക്ഷിയെ പോലും ഞെട്ടിച്ച സംഭവമാണ് ഇപ്പോൾ കാശ്മീരിൽ നടന്നിരിക്കുന്നത്. ഈ വാർത്ത വായിക്കുന്ന ഏവരുടെയും ഹൃദയം തകരും കാരണം അത്രക്കും ക്രൂരതയാണ് ആ കുഞ്ഞിനോട് നരാധമന്മാർ കാണിച്ചിരിക്കുന്നത്.

എട്ട് വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടിയെ പൂജാരിയും, പൊലീസും അടങ്ങുന്ന ആറംഗ സംഘം ദിവസങ്ങളോളം കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം അതിക്രൂരമായി കൊന്നു. ജമ്മുകാശ്മീര്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വിവരിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ ഉള്ളത്. അസിഭാ ബാനു എന്ന കുട്ടിയാണ് ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.

Related image

ഒരാഴ്ചയോളം കെട്ടിയിട്ട് പീഡിപ്പിച്ച കുഞ്ഞിനെ ആവശ്യം കഴിഞ്ഞപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തയാളാണ് കുട്ടിയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയും കാട്ടില്‍ ഉപേക്ഷിക്കുകയും ആയിരുന്നെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കഴിഞ്ഞ ജനുവരി 10നാണ് ഈ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോയി ക്ഷേത്രത്തിനുള്ളില്‍ ഒളിവില്‍ വെച്ചത്. ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജയ് റാമാണ് ഗൂഢാലോചനയിലെ മുഖ്യപ്രതി. കത്വ ജില്ലയിലെ രസാന മേഖലയില്‍ ജീവിക്കുന്ന ബക്രീവാള്‍ നാടോടിസംഘത്തെ പ്രദേശത്ത് നിന്നും ഓടിക്കാന്‍ പ്രതികള്‍ ആസൂത്രിതമായാണ് പീഡനവും കൊലപാതകവും ആസൂത്രണം ചെയ്തത്.

Image result for asifa kashmir

ദീപക് കജുരിയെന്ന പൊലീസുകാരന്‍ പെണ്‍കുട്ടിയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുന്നതിന് മുമ്പ് തനിക്ക് ഇനിയും അവളെ പ്രാപിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. തുടര്‍ന്ന് മറ്റൊരു പോലീസുകാരനായ സഞ്ജിറാമിന്‍റെ പ്രായപൂര്‍ത്തിയാവാത്ത അനന്തിരവന്‍ കല്ലുപയോഗിച്ച്‌ പെണ്‍കുട്ടിയുടെ തലയില്‍ ഇടിച്ച്‌ കൊന്നു. ശേഷം കുട്ടിയുടെ മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുക ആയിരുന്നു. കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തിയ നാട്ടുകാര്‍ ജനുവരി 17നാണ് കുട്ടിയുടെ മൃതദേഹം കാട്ടില്‍ നിന്നും കണ്ടെത്തിയത്. ക്രൂരമായ പീഡനത്തിന് ഒടുവിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതോടെ ബന്ധുക്കള്‍ പരാതിയുമായി രംഗത്തുവന്നു.

Image result for asifa kashmir

തുടര്‍ന്ന് ജനുവരി 23ന് കേസ് സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യത്തിന്‍റെ ചുരുളഴിയുന്നത്. കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികളെ സഹായിച്ച പൊലീസ് ഇന്‍സടറായ ആനന്ദ് ദത്തയെയും ഹെഡ് കോണ്‍സറ്റബിള്‍ തിലക് രാജിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

 

 

prp

Related posts

Leave a Reply

*