മദ്യവില ഉയരും; 400 രൂപ വരെയുള്ള മദ്യത്തിന് 200% നികുതി

തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം ബിയര്‍ എന്നിവയ്ക്ക് നിരവധി സെസുകള്‍ ഈടാക്കി വരുന്നു. ഏതാനും സെസുകള്‍ എടുത്തിനീക്കി തതുല്യമായ ടാക്സ് ഏര്‍പ്പെടുത്തും.

400 രൂപ വരെയുള്ള മദ്യത്തിന് 200 ശതമാനമാണ് നികുതി. 400 രൂപയ്ക്ക് മുകളില്‍ 210 ശതമാനം നികുതി നല്‍കണമെന്ന് മന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ബിയറിന്‍റെ വില്‍പ്പന നികുതി നൂറ് ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്.  വൈന് 100% നികുതി. ഇറക്കുമതി മദ്യത്തില്‍ കെയ്സിന് 6000 രൂപയും വൈന് 3000 രൂപയും ആയി ഉയര്‍ത്തി. 60 കോടി രുപയുടെ അധിക നികുതി വരുമാനം പ്രതീക്ഷിക്കുന്നു.

സംസ്ഥാന സര്‍ക്കാറിന് നികുതി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന പ്രധാന ഉല്‍പ്പന്നമാണ് മദ്യം. അതുകൊണ്ട് തന്നെ മദ്യത്തിന്റെ നികുതി ഉയര്‍ത്തുമെന്ന് തന്നെയായിരുന്നു കുരുതിയത്. ഈ പ്രതീക്ഷ തെറ്റിക്കാനും ഐസക്ക് തയ്യാറായില്ല. അക്ബാരി നിയമങ്ങളും ചട്ടങ്ങളൂം അനുസരിച്ച്‌ വിപണനം ബിവറേജസ് കോര്‍പറേഷനില്‍ നിക്ഷിപ്തമാണ്.

വ്യാജ മേല്‍വിലാസത്തില്‍ കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതായി കണ്ടെത്തി. ഇവര്‍ക്ക് ആംനെസ്റ്റി സ്കീം പ്രഖ്യാപിക്കും. കേരളത്തില്‍ അടയ്ക്കേണ്ട തുക അടച്ചാല്‍ നിയമ നടപടി ഒഴിവാക്കും. 2018 ഏപ്രില്‍30 വരെ ഈ സ്കീം. 100 കോടിയതുടെ അധിക വരുമാനം.

 

 

prp

Related posts

Leave a Reply

*