എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്തന്‍റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. ബുധനാഴ്ച സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കും.

VAIKOM-VISWAN-PRESS-MEET-170215-rD649

ജനതാദള്‍ കൂടുതല്‍ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പൊതുതീരുമാനമനുസരിച്ച് സീറ്റ് വിഭജനം പ്രഖ്യാപിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ പാര്‍ട്ടികളുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയെത്തുടര്‍ന്നാണ് അന്തിമ തീരുമാനമായത്.

സിപിഐ എം 92 സീറ്റുകളില്‍ മത്സരിക്കും. 2011 ലെ തെരഞ്ഞെടുപ്പില്‍ 93 സീറ്റുകളിലാണ് സിപിഐ എം മത്സരിച്ചത്. സിപിഐ 27 സീറ്റിലും ജനതാദള്‍ എസ് അഞ്ച് സീറ്റിലും മത്സരിക്കും. എന്‍.സി.പി- 4, കോണ്‍ഗ്രസ് (എസ്)- 1, കേരള കോണ്‍ഗ്രസ് സ്കറിയ തോമസ്‌ വിഭാഗം- 1, എന്നിങ്ങനെയാണ് കക്ഷികളുടെ സീറ്റ്. മുന്നണിയുമായി സഹകരിക്കുന്ന കക്ഷികളുടെ സീറ്റുകള്‍: ജനാധിപത്യ കേരള കോണ്‍ഗ്രസ്- 4, ഐ.എന്‍.എല്‍- 3, സി.എം.പി- 1, ആര്‍.എസ്.പി (എല്‍)- 1, കേരള കോണ്‍ഗ്രസ് (ബി)- 1.

എല്‍ഡിഎഫുമായി സഹകരിക്കുന്നവര്‍ക്കെല്ലാം സീറ്റ് നല്‍കുവാന്‍ കഴിഞ്ഞില്ലെന്നു വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

prp

Related posts

Leave a Reply

*