തൃശൂര്‍: ‘അറബിക്കടലൊരു മണവാട്ടി’ എന്ന സങ്കല്പത്തെ കാലാവസ്ഥ വ്യതിയാനം മിഥ്യയാക്കുന്നു. ചുഴലിക്കാറ്റിെന്റ സ്ഥിരം പ്രഭവകേന്ദ്രമായ ബംഗാള്‍ ഉള്‍ക്കടലിനെ പിന്നിലാക്കി അറബിക്കടല്‍ ഭീകരരൂപം കൊള്ളുകയാണ്. ചരിത്രം കുറിച്ച് അഞ്ച് ചുഴലിക്കാറ്റുകളാണ് ഇത്തവണ മലയാളികളുടെ ഗൃഹാതുരത്വമായ ഈ സമുദ്രത്തില്‍ ഉണ്ടായത്.
107 വര്‍ഷം മുമ്ബ്, 1912ലാണ് അറബിക്കടലില്‍ അഞ്ച് ചുഴലിക്കാറ്റ് ഉണ്ടായത്. നേരേത്ത, ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് ഉദ്ഭവിക്കുന്ന ചുഴലിക്കാറ്റ് അറബിക്കടലില്‍ എത്തിച്ചേരുകയായിരുന്നു പതിവ്. അതിന് വിപരീതമായി ഇക്കുറി അഞ്ച് ചുഴലിക്കാറ്റും ഉദ്ഭവിച്ചത് അറബിക്കടലില്‍ തന്നെ. ഇക്കുറിയുണ്ടായ എട്ട് ചുഴലിക്കാറ്റുകളില്‍ പബൂക്ക്, ഫോനി, ബുള്‍ബുള്‍ എന്നിവയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടത്.
സെപ്റ്റംബര്‍ 23ന് അറബിക്കടലില്‍ ഉദ്ഭവിച്ച് ഗുജറാത്ത്, ഓമന് തീരങ്ങളിലൂെട സഞ്ചരിച്ച് തിരിഞ്ഞ് വീണ്ടും അറബിക്കടലില്‍ തിരിച്ചെത്തിയ ‘ഹിക്ക’യാണ് ബാക്കി അഞ്ചില്‍ ആദ്യത്തേത്. മണ്സൂണിനെതന്നെ തിരിച്ചുവിട്ട് ജൂണ്‍ 10ന് അറബിക്കടലില്‍ ‘വായു’ രൂപപ്പെട്ടു.മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപംകൊണ്ടിരുന്ന ന്യൂനമര്‍ദം ഒക്ടോബര്‍ 20ന് ‘ക്യാര്‍’ കൊടും ചുഴലിക്കാറ്റായി (സൂപ്പര്‍ സൈക്ലോണ്‍). പിന്നാലെ, ‘മഹാ’ എന്ന ചുഴലി. രണ്ട് ചുഴലിക്കാറ്റുകള്‍ ഒരേസമയം ഉണ്ടാവുന്ന ‘ഫെക്കുലി സുജിവാറ’ പ്രതിഭാസവും ഇേതാടെയുണ്ടായി. കഴിഞ്ഞ ആഴ്ച സോമാലിയന്‍ ഭാഗത്തുണ്ടായ ‘പവന്’ ആണ് ഒടുവിലത്തേത്.
ഒപ്പം മഹാരാഷ്ട്ര ഭാഗത്ത് രൂപപ്പെട്ട് അതിതീവ്ര ന്യൂനമര്‍ദമായി ചുരുങ്ങിയ ‘അംഫാന്‍’ ചുഴലിയായി പരിണമിച്ചിരുന്നുവെങ്കില് ആറ് ആവുമായിരുന്നു. ചൂട് കൂടി നില്ക്കുന്നതിനാല് ഡിസംബറിലും ജനുവരിയിലും ചുഴലി സാധ്യത തള്ളിക്കളയാനാവാത്ത സാഹചര്യമാണ്. അഞ്ച് ചുഴലിക്കാറ്റും പേക്ഷ, കേരളത്തില്‍ ഭീകരത സൃഷ്ടിച്ചില്ല. അതിന് കാരണം, കോറിയോലിസ് പ്രഭാവം എന്ന പ്രതിഭാസമാണ്.
ഭൂമിയുടെ ഭ്രമണം മൂലം ഭൗമോപരിതലത്തില്‍ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കള്‍ക്ക് ഉത്തരാര്‍ധഗോളത്തില്‍ അവയുടെ സഞ്ചാരദിശയുടെ വലത്തോട്ടും ദക്ഷിണാര്‍ധഗോളത്തില്‍ അവയുടെ സഞ്ചാരദിശയുടെ ഇടത്തോട്ടും ദിശാവ്യതിയാനം ഉണ്ടാകുന്നതാണ് ഈ പ്രതിഭാസം. കാലാവസ്ഥ വ്യതിയാന നാളുകളില്‍ ദിശാവ്യതിയാനത്തിലൂടെ ഇതിനുള്ള സാധ്യത നിലനില്‍ക്കുന്നതായി കലാവസ്ഥ വ്യതിയാന ഗവേഷകന് ഡോ. സി.എസ്. ഗോപകുമാര്‍ ചൂണ്ടിക്കാട്ടി.
courtsey content -news online