വടകര മോര്‍ഫിങ് കേസിലെ മുഖ്യ പ്രതി പിടിയില്‍

കോഴിക്കോട്: വടകര മോര്‍ഫിങ് കേസിലെ മുഖ്യ പ്രതി ബിബീഷ് പിടിയില്‍. ഇന്നലെ രാത്രി ഇടുക്കിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. സംഭവത്തില്‍ വടകര സദയം സ്റ്റുഡിയോ ഉടമകളായ സതീഷ് സഹോദരന്‍ ദിനേഷ് എന്നിവരെ പൊലീസ് നേരത്തെ വയനാട്ടില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു.

 പതിമൂന്ന്‌ ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന ബിബിഷിനായി ഇന്നലെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു . സ്റ്റുഡിയോ ഉടമയ്‌ക്കെതിരെ നിരവധി പേര്‍ പരാതി നല്‍കിയിരുന്നു. ഇവരെ പിടികൂടാന്‍ വൈകിയതിനെ തുടര്‍ന്ന് പല കോണുകളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ സ്റ്റുഡിയോയില്‍ നിന്ന് ലഭിച്ച ഹാര്‍ഡ് ഡിസ്‌ക്കില്‍ നിരവധി ഫോട്ടോകള്‍ ഉള്ളതായി പോലീസ് കണ്ടെത്തിയിരുന്നു.

സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്ററാണ് ബിബീഷ്. വിവാഹ വീഡിയോകളില്‍ നിന്നും ചിത്രങ്ങളില്‍ നിന്നുമുള്ള സ്ത്രീകളുടെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത്, ബിബീഷ് ബ്ലാക്‌മെയില്‍ ചെയ്‌തിരുന്നതായി പൊലീസ്‌ പറയുന്നു.

 

prp

Related posts

Leave a Reply

*