വീട്ടമ്മയുടെ കൊലപാതകത്തില്‍ മകന്‍ അറസ്റ്റില്‍; നടുക്കം മാറാതെ നാട്ടുകാര്‍

തിരുവനന്തപുരം: വീട്ടമ്മയുടെ കൊലപാതകത്തില്‍ മകന്‍ അറസ്റ്റില്‍. അമ്പലംമുക്ക് സ്വദേശിനി ദീപ അശോകിന്‍റെ മരണവുമായി ബന്ധപ്പെട്ട് മകന്‍ അക്ഷയ് ആണ് അറസ്റ്റിലായത്. വാക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച്ചയാണ്  ദീപയുടെ മൃതദേഹം വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വാക് തര്‍ക്കത്തെത്തുടര്‍ന്ന് അക്ഷയ് ദീപയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വീടിനു വെളിയില്‍ ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നിടത്ത് കൊണ്ടുപോയി മണ്ണെണ്ണയൊഴിച്ച്‌ കത്തിക്കുകയായിരുന്നു. തുടര്‍ന്ന്‍ സഹോദരിയേയും അടുത്ത ബന്ധുക്കളേയും ഫോണ്‍ ചെയ്ത് അമ്മയെ കാണാനില്ലെന്ന വിവരം പറഞ്ഞു. പിന്നീട് യാതൊരു കുറ്റബോധവും കൂടാതെ കിടന്നുറങ്ങിയ അക്ഷയ്  രാവിലെ തന്‍റെ സുഹൃത്തിനെ വിളിച്ചിട്ട് തനിക്ക് സുഖമില്ലെന്നും ഉടന്‍ വീട്ടിലേക്ക് വരണമെന്നും പറഞ്ഞു.

സുഹൃത്ത് എത്തിയപ്പോള്‍  കുളിമുറിക്ക് സമീപം എന്തോ കിടക്കുന്നതായും പോയി നോക്കാനും പറഞ്ഞു.  മൃതദേഹം കത്തിച്ചതാണെന്നും ഉടന്‍ ആരെയെങ്കിലും അറിയിക്കണമെന്നും പറഞ്ഞതിനെ തുടര്‍ന്ന്‍ അക്ഷയ് അമ്മാവനെ വിളിച്ചിട്ട് അത്യാവശ്യമായും വീടുവരെ വരണമെന്ന് അറിയിച്ചു. അല്‍പ്പസമയത്തിനകം അമ്മാവനും ബന്ധുക്കളുമെത്തിയപ്പോള്‍ അമ്മ ആത്മഹത്യ ചെയ്തതായി വെളിപ്പെടുത്തി.

തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം സ്റ്റേഷനിലെത്തിയ ഇയാളുടെ മൊഴികളിലെ വൈരുദ്ധ്യവും പെരുമാറ്റത്തിലുണ്ടായ സംശയങ്ങളും ഇയാളെ സംശയനിഴലിലാക്കി. ചോദ്യം ചെയ്യലില്‍ അക്ഷയ് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയെ സംശയമായിരുന്നെന്നും അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും സാമ്പത്തിക കാര്യങ്ങളിലെ സ്വരച്ചേര്‍ച്ചയുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു മകന്‍ അക്ഷയ് മൊഴി നല്കിയതായി പോലീസ് പറഞ്ഞു.

അതേസമയം മൃതദേഹം കത്തിക്കരിഞ്ഞ ദിവസം അത് കണ്ടതായി ആരും പറയുന്നില്ല. മൃതദേഹം കത്തുന്നതിന്റെ മണമുണ്ടായതായോ ശബ്ദം കേട്ടതായോ പരിസരവാസികള്‍ പറയുന്നില്ല. ദീപയുടേതെന്നു കരുതുന്ന മൊബൈല്‍ഫോണിന്‍റെ ഭാഗം മൃതദേഹത്തിനടുത്തുനിന്ന് ലഭിച്ചിരുന്നു.

 

 

prp

Related posts

Leave a Reply

*