തൃശൂര്‍: തൃശൂര്‍ പൂരത്തിന്‍്റെ ചടങ്ങുകള്‍ സമാപിച്ചു. ഇന്നലെ അര്‍ധരാത്രി കഴിഞ്ഞുണ്ടായ ദുരന്തത്തില്‍ രണ്ടു പേര് മരിച്ച സാഹചര്യത്തിലാണ് ചടങ്ങുകള്‍ പതിവിലും നേരത്തെ അവസാനിപ്പിച്ചത്. ഇന്ന് പകല്‍ പൂരവും വെടിക്കെട്ടും വേണ്ടെന്ന് വെച്ചു. തിരുവമ്ബാടി, പാറമേക്കാവ് ഭഗവതിമാരുടെ ഉപചാരം ചൊല്ലല്‍ രാവിലെ തന്നെ പൂര്‍ത്തിയാക്കി. ഇത് ഉച്ചയ്ക്കാണ് നടക്കാറുള്ളത്. അടുത്തവര്‍ഷം മേയ് 10നാണ് പൂരം.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ഘടകക്ഷേത്രങ്ങളിലെ കണിമംഗലം വിഭാഗം ആദ്യമെത്തിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകള്‍ക്ക് തുടക്കമായത്. പിന്നാലെ, കിഴക്കുംപാട്ടുകര പനമുക്കംപള്ളി, ചെമ്ബൂക്കാവ്, കാരമുക്ക്-പൂക്കാട്ടിക്കര, ലാലൂര്‍, ചൂരക്കോട്ടുക്കാവ്, അയ്യന്തോള്‍, കുറ്റൂര്‍ നെയ്തലക്കാവ് എന്നീ വിഭാഗങ്ങള്‍ വടക്കുംനാഥ ക്ഷേത്രത്തിലെത്തി മടങ്ങി. ഏഴരയോടെ തിരുവമ്ബാടി വിഭാഗം മഠത്തിലേക്ക് പുറപ്പെട്ടു. കൊമ്ബന് കണ്ണന് തിടമ്ബേറ്റി. പഴയ നടക്കാവിലെ മഠത്തിലെത്തി ഇറക്കി പൂജക്ക് ശേഷം 11.30ന് പ്രസിദ്ധമായ മഠത്തില്‍വരവ് പഞ്ചവാദ്യം ആരംഭിച്ചു. കോങ്ങാട് മധുവായിരുന്നു പ്രമാണി. തിരുവമ്ബാടി ചന്ദ്രശേഖരന് തിടമ്ബേറ്റി.
രണ്ടരയോടെ നായ്ക്കനാലില്‍ എത്തി പഞ്ചവാദ്യം അവസാനിപ്പിച്ച് ശ്രീമൂലസ്ഥാനത്തേക്ക് പാണ്ടി കൊട്ടിക്കയറി. കിഴക്കൂട്ട് അനിയന്മാരാരുടെ പ്രമാണത്വത്തില് പഞ്ചാരി. നാലേമുക്കാലിന് മേളം അവസാനിപ്പിച്ച് വടക്കുംനാഥനെ പ്രദക്ഷിണംവെച്ച് തെക്കേഗോപുരനട വഴി പുറത്തിറങ്ങി.
പകല്‍ പന്ത്രണ്ടോടെ പാറമേക്കാവ് വിഭാഗം 15 ആനകളോടെ പുറത്തേക്ക് എഴുന്നള്ളി. ചുവന്ന കുട ചൂടി പ്രൗഢി ചോരാത്ത പുറപ്പാടിന് പാറമേക്കാവ് പത്മനാഭന് തിടമ്ബേറ്റി. ഭഗവതിയെ പാണി കൊട്ടി പുറത്തിറക്കിയ പെരുവനം കുട്ടന്മാരാര് പ്രമാണിയായി ക്ഷേത്ര മുറ്റത്ത് വിസ്തരിച്ച ചെമ്ബട മേളം. സ്പെഷല്‍ കുടകള്‍ ഉള്‍പ്പെടെ അവതരിപ്പിച്ച് കുടമാറ്റത്തിെന്റ പകര്‍ന്നാട്ടം. ഒന്നേമുക്കാലോടെ മേളം കലാശിച്ച് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. രണ്ടരയോടെ പെരുവനവും ഇരുന്നൂറിലധികം കലാകാരന്മാരും അണിനിരന്ന ഇലഞ്ഞിത്തറ മേളം. മേളത്തിനു ശേഷം പാറമേക്കാവും തുടര്‍ന്ന് തിരുവമ്ബാടിയും തെക്കേഗോപുരം വഴി ഇറങ്ങി.
പാറമേക്കാവ് ഭഗവതിയുടെ തിടേമ്ബറ്റിയ പത്മനാഭന് രാജാവിെന്റ പ്രതിമ വലം വെച്ച് വരുന്നതിനിടയില്‍ തിരുവമ്ബാടി തെക്കേഗോപുരത്തില്‍ നിലയുറപ്പിച്ചു. തെക്കേഭാഗത്ത് പാറമേക്കാവിെന്റ 15 ആനകള്‍ നിരന്നപ്പോള്‍ വടക്ക് ഭാഗത്ത് തിരുവമ്ബാടിയുടെ ചന്ദ്രശേഖരന് മാത്രം. കുടമാറ്റം ഇത്തവണ കുടകളുടെ പ്രദര്‍ശനമായിരുന്നു.
പൂരങ്ങള്‍ രാത്രിയിലും ആവര്‍ത്തിച്ചു. തിരുവമ്ബാടിയുടെ രാത്രി പൂരത്തിന് കുട്ടന്‍കുളങ്ങര അര്ജുനന് തിടമ്ബേറ്റി. പാറമേക്കാവിന് ഗുരുവായൂര്‍ നന്ദനും. പാറമേക്കാവിെന്റ രാത്രി പഞ്ചവാദ്യത്തിന് പരക്കാട് തങ്കപ്പന് മാരാര്‍ പ്രമാണിയായി.
പുരുഷാരം നിറയുന്ന തേക്കിന്‍കാട് മൈതാനിയില്‍ പൂരനാളില്‍ പൊലീസ് മാത്രമായിരുന്നു നിറഞ്ഞത്. ദേവസ്വം ഭാരവാഹികള്‍, പൂരം കമ്മിറ്റിക്കാര്, വെടിക്കെട്ട് ജോലിക്കാര്‍ എന്നിവര്‍ക്കെല്ലാം പാസ് നല്‍കിയാണ് പൊലീസ് പ്രവേശിച്ചത്. കഴിഞ്ഞവര്‍ഷം എല്ലാം ചടങ്ങായി മാത്രം നടത്തിയ പൂരം സംഘാടകര്‍ ഇത്തവണ ഓരോ ആനയെ വീതം എഴുന്നള്ളിച്ചു. രണ്ടായിരത്തിലധികം പൊലീസുകാരാണ് ഇത്തവണ ഡ്യൂട്ടിക്കായി എത്തിയത്. എല്ലാവഴികളും അടച്ചിട്ടും പൂരപ്പറമ്ബില്‍ മാത്രം 700 പൊലീസുകാരെ വിന്യസിച്ചിരുന്നു.