ടിപി വധക്കേസിലെ പ്രതി പി.കെ. കുഞ്ഞനന്തന് വീണ്ടും പരോള്‍

തിരുവനന്തപുരം ∙ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കുഞ്ഞനന്തന് വീണ്ടും പരോള്‍. ഇക്കുറി 25 ദിവസത്തെ അടിയന്തര പരോള്‍ കൂടി അനുവദിച്ചതോടെ കുഞ്ഞനന്തന്‍ പുറത്തു നിന്ന കാലയളവ് ഒരു വര്‍ഷമാണ്. നേരത്തെ തന്നെ വഴിവിട്ട പരോള്‍ അനുമതിയില്‍ വിവാദമുണ്ടായിരുന്നു.

സാധാരണ തടവുകാര്‍ അപേക്ഷ നല്‍കി മാസങ്ങളോളം കാത്തിരിക്കുമ്പോഴാണ് സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായ കുഞ്ഞനന്തന് ആഭ്യന്തരവകുപ്പ് അപേക്ഷ എഴുതി വാങ്ങി പരോള്‍ അനുവദിക്കുന്നത്. അതേസമയം എല്ലാം ചട്ടപ്രകാരം തന്നെയെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ വാദം. രണ്ടുതവണയായി 45 ദിവസത്തെ ആശുപത്രിവാസവും കുഞ്ഞനന്തന് അനുവദിച്ചിരുന്നു.

2014 ജനുവരിയില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്‍റെ ആകെ പരോള്‍ ദിനങ്ങള്‍ ഇതോടെ 369 ആയി. സംസ്ഥാനത്തെ മറ്റൊരു തടവുകാരനും ഇത്രയധികം പരോള്‍ ലഭിച്ചിട്ടില്ലെന്നാണ് ജയില്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വഴിവിട്ടുള്ള പരോളുകള്‍ നിയമസഭയിലടക്കം ചര്‍ച്ചയ്ക്കും വിവാദത്തിനും കാരണമായെങ്കിലും സര്‍ക്കാരിന് ഒരു കുലുക്കവുമില്ല. ജയില്‍വാസക്കാലത്തു നടന്ന രണ്ടു സിപിഎം സമ്മേളനങ്ങളിലും കുഞ്ഞനന്തനെ ഏരിയ കമ്മിറ്റിയില്‍ നിലനിര്‍ത്തിയിരുന്നു.

prp

Related posts

Leave a Reply

*