തൊടുപുഴ: നാട്ടില്‍ പച്ചക്കറിവില റോക്കറ്റുേപാലെ കുതിക്കുേമ്ബാള് കേരളത്തിലെ ശീതകാല പച്ചക്കറിയുടെ പ്രധാന ഉല്പാദകരായ വട്ടവടയിലെ കര്‍ഷകര്‍ക്ക് കിട്ടുന്നത് തുച്ഛവില.വര്‍ഷം മുഴുവന്‍ അധ്വാനിച്ച് വിളയിക്കുന്ന ഉല്പന്നങ്ങള് വര്‍ഷങ്ങളായി ഇടനിലക്കാര്‍ ചുളുവിലയില്‍ സ്വന്തമാക്കുേമ്ബാഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാഴ്ചക്കാരാകുകയാണ്.
കേരളത്തിന് ആവശ്യമായ ശീതകാല പച്ചക്കറി മുഴുവന്‍ വട്ടവടയില്‍നിന്ന് സംഭരിക്കാമെന്നിരിക്കെയാണ് ഇടനിലക്കാര്‍ക്ക് നേട്ടം കൊയ്യാനും വിലക്കയറ്റത്തിനും അവസരമൊരുക്കുന്നത്.
വട്ടവടയില്‍ 2000 ഹെക്ടറിലായി നാലായിരത്തിലധികം കര്‍ഷകരാണ് ശീതകാല പച്ചക്കറി ഇനങ്ങളായ കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബട്ടര്‍ ബീന്‍സ്, വെളുത്തുള്ളി തുടങ്ങിയവ കൃഷി ചെയ്യുന്നത്. ഭൂരിഭാഗം കര്‍ഷകരും വ്യാപാരികളായ ഇടനിലക്കാരില്‍നിന്ന് മുന്‍കൂര്‍ പണം വാങ്ങി കൃഷിയിറക്കുകയാണ് പതിവ്.അതുകൊണ്ടുതന്നെ വിളവെടുപ്പ് കഴിഞ്ഞാല്‍ പറയുന്ന വിലയ്ക്ക് ഉല്പന്നം ഇടനിലക്കാര്‍ക്ക് വില്ക്കാന് ഇവര്‍ നിര്‍ബന്ധിതരാകുന്നു. ഇങ്ങനെ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന പച്ചക്കറിയാണ് തമിഴ്നാട്ടിലെയും കേരളത്തിലെയും വിപണിയിലെത്തിച്ച് കൂടിയ വിലയ്ക്ക് വില്‍ക്കുന്നത്.
പൊതുവിപണിയില്‍ 45 രൂപയാണ് ഒരു കിലോ കാബേജിെന്റ വില. വട്ടവടയിലെ കര്ഷകന് 47 കിലോയുടെ ഒരു ചാക്ക് കാബേജിന് ഇടനിലക്കാര്‍ നല്‍കുന്നത് 300-350 രൂപ. കാരറ്റിന് പൊതുവിപണിയില്‍ കിലോക്ക് 70 രൂപയുണ്ടെങ്കിലും തങ്ങള്‍ക്ക് 15 രൂപയേ കിട്ടുന്നുള്ളൂ എന്ന് കര്‍ഷകര്‍ പറയുന്നു. കാരറ്റ് കഴുകുന്നതടക്കം ചെലവ് ചൂണ്ടിക്കാട്ടിയാണ് ഇടനിലക്കാര്‍ വില കുറക്കുന്നത്.
കിഴങ്ങ് 47 കിലോയുടെ ചാക്കിന് പരമാവധി 800 രൂപ കിട്ടും. ഇടനിലക്കാരോട് മുന്‍കൂര്‍ പണം വാങ്ങിയതിനാലും സര്‍ക്കാര്‍ യഥാസമയം തുക നല്‍കാത്തതിനാലും ഹോര്‍ട്ടികോര്‍പിന് പച്ചക്കറി നല്കാന് മടിക്കുന്ന കര്‍ഷകരുമുണ്ട്. ഒരു സീസണില്‍ കൃഷിയിറക്കാന്‍ ഒരാള്‍ക്ക് 30,000 മുതല്‍ 50,000 രൂപ വരെ ചെലവുണ്ട്. എന്നാല്‍, സര്‍ക്കാര്‍ നല്കുന്ന നാമമാത്ര ധനസഹായം ഒന്നിനും തികയില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷിവകുപ്പുവഴി നല്കുന്ന വിത്തും വളവും നിലവാരമില്ലാത്തതാണെന്നും ആക്ഷേപമുണ്ട്.
അതേസമയം, കര്‍ഷകരില്‍നിന്ന് കൂടിയ വിലയ്ക്കാണ് പച്ചക്കറി വാങ്ങുന്നതെന്നും കൂടുതല്‍ സംഭരിക്കാന്‍ പരിമിതികളുണ്ടെന്നുമാണ് ഹോര്‍ട്ടികോര്‍പ് അധികൃതര്‍ പറയുന്നത്. കര്‍ഷകരുടെ സെപ്റ്റംബര്‍ അവസാനം വരെയുള്ള കുടിശ്ശിക കൊടുത്തുതീര്‍ത്തു. എന്നാല്‍, ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി പച്ചക്കറി പൂര്‍ണമായി സംഭരിച്ച് വിപണിയിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.