ടിബറ്റിലെ ജനങ്ങളോടുള്ള ക്രൂരതകള്‍ ആവര്‍ത്തിച്ച്‌ ചൈനീസ് സര്‍ക്കാര്‍; ആയിരക്കണക്കിന് ജനങ്ങളെ മിലിറ്ററി മോഡല്‍ പരിശീലന കേന്ദ്രങ്ങളിലേക്കു ബലം പ്രയോഗിച്ചു കൊണ്ടുപോയി

ബെയ്ജിംഗ്‌ : ടിബറ്റിലെ ജനങ്ങളോടുള്ള ക്രൂരതകള്‍ ആവര്‍ത്തിച്ച്‌ ചൈനീസ് സര്‍ക്കാര്‍. ടിബറ്റിലെ ആയിരക്കണക്കിന് ജനങ്ങളെ മിലിറ്ററി മോഡല്‍ പരിശീലന കേന്ദ്രങ്ങളിലേക്കു ബലം പ്രയോഗിച്ചു കൊണ്ടുപോയെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ലേബര്‍ ക്യാംപുകള്‍ക്കു സമാനമാണ് ഇവയെന്നാണു വിദഗ്ധര്‍ കരുതുന്നത്. രേഖകളും ഉപഗ്രഹ ചിത്രങ്ങളുടെയും അടിസ്ഥാനത്തില്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ജെയിംസ്ടൗണ്‍ ഫൗണ്ടേഷന്റെ പഠന റിപ്പോര്‍ട്ടുകളിലാണ് ടിബറ്റന്‍ ജനങ്ങളോടുള്ള അവസാനിക്കാത്ത ക്രൂരതയുടെ പുതിയ മുഖത്തെക്കുറിച്ചു വിശദീകരിക്കുന്നത്. ഷിന്‍ജിയാങ് പ്രവിശ്യയിലെ മുസ്‍ലിം വിഭാഗമായ ഉയിഗറുകളോടു ചൈന സ്വീകരിച്ച നയത്തോട് ടിബറ്റന്‍ ജനത്തോടുള്ള സമീപനത്തെ റിപ്പോര്‍ട്ട് താരതമ്യപ്പെടുത്തുന്നത്.

അതേസമയം പുതിയ കണ്ടെത്തലുകളില്‍ ചൈനീസ് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗ്രാമപ്രദേശങ്ങളിലെ തൊഴിലാളികള്‍ക്കു നിര്‍ബന്ധിത തൊഴില്‍ പരിശീലനങ്ങള്‍ നല്‍കുന്നതില്‍ പ്രസിഡന്റ് ഷി ചിന്‍ പിങ്ങിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന പ്രതിജ്ഞയുമായി ബന്ധമുണ്ടെന്നാണു കരുതുന്നത്. ചൈനയില്‍ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് പ്രസിഡന്റ് ഈ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

prp

Leave a Reply

*