സാറ ടെണ്ടുല്‍ക്കറുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്; സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ അന്തേരി സ്വദേശിയായ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ നിതിന്‍ സിഷോദാണ് അറസ്റ്റിലായത്.

നിതിന്‍റെ ലാപ്ടോപ്, രണ്ടു മൊബൈല്‍ ഫോണ്‍, റൂട്ടര്‍, മറ്റ് കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. ഐടി നിയമം, ഐപിസി വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  ഇയാളുടെ പേരില്‍ വഞ്ചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സച്ചിന്റെ പേഴ്സണല്‍ അസിസ്റ്റന്റാണ് സംഭവത്തില്‍ പരാതി നല്‍കിയത്.

ലണ്ടനില്‍ പഠിക്കുന്ന സാറയുടെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയായിരുന്നു ഇയാള്‍. @sarasachin_rt എന്ന അക്കൗണ്ടില്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരെ കുറിച്ചു നിരവധി പരാമര്‍ശങ്ങളാണുള്ളത്. ‘എസ്പി (ശരദ് പവാര്‍) മഹാരാഷ്ട്രയെ കൊള്ളയടിച്ചത് എല്ലാവര്‍ക്കുമറിയാം. കേന്ദ്രത്തിലും ഇതുപോലെ ചെയ്തെന്നതു കുറച്ചുപേര്‍ക്കേ അറിയൂ’ എന്നായിരുന്നു ഒടുവിലിട്ട പ്രതികരണം. അന്വേഷണത്തില്‍ ഇത് വ്യാജ അക്കൗണ്ട് ആണെന്നു മനസ്സിലായതിനെത്തുടര്‍ന്ന്‍ ഇയാളെ പിടികൂടുകയായിരുന്നു.

സാറയോടുള്ള പ്രണയം മൂത്ത് തട്ടിക്കൊണ്ടു പോകുമെന്നു ഭീഷണിപ്പെടുത്തിയ വെസ്റ്റ് ബംഗാളിലെ ഹാല്‍ദിയയില്‍ നിന്നുള്ള ദേബ് കുമാര്‍ മെയ്തിയെ ജനുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഈ സംഭവം.

 

 

prp

Related posts

Leave a Reply

*