വീരപ്പനെ വെറുതെ വിട്ടത് അംഗീകരിക്കില്ല, ഹെെക്കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍

ചെന്നെെ: കന്നട സൂപ്പര്‍ സ്റ്റാര്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പന്‍ സംഘാംഗങ്ങളായ ഒമ്പത് പ്രതികളെ വെറുതെ വിട്ട കോടതി വിധി അംഗീകരിക്കില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍.

ഈറോഡ് ഗോപിചിട്ടിപ്പാളയം അഡീഷണല്‍ ജില്ല മജിസ്ട്രേറ്റിന്‍റെ വിധിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥരും കോയമ്പത്തൂരിലെ സി.ബി.സി.എെ.ഡി ഉദ്യോഗസ്ഥരും കേസില്‍ ഗൂഢാലോചന നടത്തിയെന്നാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആരോപണം.

പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന് കാണിച്ചാണ് കോടതി എല്ലാവരെയും വെറുതെ വിട്ടത്. 2000ലാണ് വീരപ്പനും സംഘവും തമിഴ്നാട് ഈറോഡിലുള്ള താലാവടിയിലുള്ള ഫാം ഹൗസില്‍ നിന്നും രാജ്കുമാറിനെ തട്ടിക്കൊണ്ട് പോയി 100 ദിവസത്തിലധികം തടവില്‍ പാര്‍പ്പിച്ചത്.

2004ല്‍ വീരപ്പനെയും രണ്ട് അനുയായികളെയും തമിഴ്നാട് പൊലീസിന്‍റെ പ്രത്യേക സംഘം വെടിവച്ച്‌ കൊന്നു. 2006ല്‍ രാജ്കുമാറും മരണത്തിന് കീഴടങ്ങി. സംഭവം നടന്ന് പതിനെട്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പ്രസ്താവിക്കുന്നത്.

prp

Related posts

Leave a Reply

*