മുഖ്യമന്ത്രി എടപ്പാടി പളനിസാമി നാളെ വിശ്വാസ വോട്ടു തേടാന്‍ ഒരുങ്ങുന്നു. നാളെ രാവിലെ 11ന് ആണ് വിശ്വാസവോട്ടെടുപ്പ് നടക്കുന്നത്. സത്യപ്രതിജ്ഞയ്ക്കുശേഷം എംഎൽഎമാരെല്ലാം കൂവത്തൂരിലെ റിസോർട്ടിലേക്കുതന്നെയാണ് തിരിച്ച് പോയത്. അവിടെയുള്ള 124 പേരില്‍ 117 പേര്‍ പിന്തുണച്ചാല്‍ പളനിസാമിക്ക് മുഖ്യമന്ത്രിയായി തുടരാം. എന്നാല്‍ പനീര്‍സെല്‍വം ക്യാംപിലേക്ക് ഇനി എംഎല്‍എമാരുടെ കൊഴിഞ്ഞു പോക്കുണ്ടായാല്‍ കാര്യങ്ങള്‍ പ്രശ്നമാകും. പനീർസെൽവത്തിനു പത്ത് എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. ഡിഎംകെയുടെയും കോണ്‍ഗ്രസിന്‍റെയും പിന്തുണ ലഭിച്ചാല്‍ പോലും അദ്ദേഹത്തിനു രക്ഷയില്ല. എന്നാല്‍ ശശികല ക്യാപില്‍നിന്നു പത്തു പേരെയങ്കിലും തുണയ്ക്ക് കിട്ടിയാല്‍ സര്‍ക്കാരിനെ വീഴ്ത്താം.