മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു: പരിശോധന ശക്തമാക്കി പോലീസ്

അഞ്ചല്‍ : ലഹരിക്കെതിരെയുള്ള വലിയ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് ഉടനീളം പോലീസ് നടത്തിവരുന്നത്.ഓരോ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലും മത്സര സ്വഭാവത്തോടെതന്നെ ലഹരിവിരുദ്ധ കാമ്ബയിനുകള്‍ ഏറ്റെടുക്കുകയാണ് പോലീസ്

. ഇത്തരത്തില്‍ അധികൃതര്‍ ശക്തമായ നിലപാട് തുടരുമ്ബോഴും മദ്യപിച്ചു വാഹനം ഓടിക്കുകയും ഇതുമൂലം അപകടം ഉണ്ടാക്കുകയും ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകുന്നുവെന്നാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കിഴക്കന്‍ മേഖലയില്‍ പോലീസ് സ്റ്റേഷനുകളില്‍ നിന്നും ലഭിക്കുന്നത്.

പിടികൂടുന്ന വാഹനങ്ങളില്‍ ഏറിയപങ്കും മദ്യപിച്ച വാഹനം ഓടിച്ചതിനാണ്. പത്തുകേസുകള്‍ പരിശോധിച്ചാല്‍ എട്ടും മദ്യപിച്ചു വാഹനം ഓടിക്കുകയോ അതുമായി ബന്ധപ്പെട്ടവയോ ആണെന്ന് പോലീസ് വ്യക്തമാക്കുന്നു. പോലീസ് സ്റ്റേഷന്‍ വളപ്പുകള്‍ വാഹനങ്ങളാല്‍ നിറയുകയാണ് ഇപ്പോള്‍.

മുന്‍ കാലങ്ങളില്‍ മദ്യപിച്ചു വാഹനം ഓടിച്ചാല്‍ പിഴ ഈടാക്കി വിടുകയാണ് ചെയ്തിരുന്നതെങ്കിലും ഇപ്പോള്‍ പിഴക്കു പുറമേ വാഹനം കസ്റ്റഡിയില്‍ എടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്യുന്നുണ്ട്. ഇതൊക്കെയാണങ്കിലും മദ്യപാനികളുടെ എണ്ണത്തില്‍ വലിയ കുറവൊന്നുമില്ല എന്നതാണ് ഏരൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഈ കാഴ്ചകള്‍.

വാഹന പരിശോധന ശക്തമാക്കുന്നതിനോടൊപ്പം ഇത്തരത്തില്‍ പിടികൂടുന്നവരുടെ ലൈസന്‍സ് കൂടി റദ്ദ് ചെയ്യാനുള്ള നടപടികള്‍ കൂടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം. ഇതിലൂടെ മദ്യപിച്ചു വാഹനം ഓടിക്കുന്നവര്‍ക്ക് ഒരുപരിധിവരെ കടിഞ്ഞാന്‍ ഇടാന്‍ കഴിയുമെന്നാണ് പോലീസ് കരുതുന്നത്.

prp

Leave a Reply

*