ടി പി കേസ് പ്രതി കുഞ്ഞനന്തന് ഒന്നിച്ചു കിട്ടിയത് 40 ദിവസത്തെ പരോള്‍ ; ജീവപര്യന്തം തടവു തുടങ്ങിയിട്ട് 384 ദിവസവും വീട്ടില്‍ തന്നെ

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികള്‍ക്ക് നല്‍കിവരുന്ന പ്രത്യേക പരിഗണന പലപ്പോഴും വാര്‍ത്തയില്‍ നിറയാറുണ്ട്. പ്രതികള്‍ ജയിലില്‍ നിന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത് തുടങ്ങി പ്രത്യേക പരോള്‍ അനുമതി വരെ വിവാദമാണ്.

ഇപ്പോഴിതാ ടി പി കേസില്‍ ശിക്ഷ വാങ്ങി ജയിലില്‍ കഴിയുന്ന സിപിഎം തോവ് പി കെ കുഞ്ഞനന്ദന് സര്‍ക്കാര്‍ പരോള്‍ നീട്ടിയിരിക്കുകയാണ്. ആദ്യം പത്തു ദിവസത്തെ പരോളിന് പോയ കുഞ്ഞനന്തന്‍ പിന്നീട് 15 ദിവസം കൂടി നീട്ടി അപേക്ഷ ചോദിച്ചു. ഇപ്പോള്‍ 15 ദിവസം കൂടി വീണ്ടും നീട്ടി ചോദിച്ച അപേക്ഷയില്‍ അനുമതി കിട്ടിയിരിക്കുകയാണ്.

ചുരുക്കി പറഞ്ഞാല്‍ കുഞ്ഞനന്ദന്‍ വീട്ടില്‍ അടുപ്പിച്ച് 40 ദിവസം പരോളില്‍. 2014 ജനുവരിയില്‍ ജീവപര്യന്തം ശിക്ഷിച്ച കുഞ്ഞനന്തന് പരോള്‍ ആകെ കിട്ടിയിരിക്കുന്നത് 384 ദിവസമാണ്. ചട്ടലംഘനം നടത്തി പ്രത്യേക പരിഗണന നല്‍കുന്നതിനെ ജയിലിലും പുറത്തുമായി നിരവധി പേര്‍ വിമര്‍ശിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന് ഇതൊരു വിഷയമല്ല. നിരവധി തടവുകാരുടെ പരോള്‍ അപേക്ഷ നിലനില്‍ക്കുമ്പോഴാണ് കുഞ്ഞനന്ദന് വീണ്ടും വീണ്ടും പരോള്‍ നല്‍കുന്നത്.

സെപ്തംബര്‍ 21നാണ് ജയില്‍ വകുപ്പ് പത്തു ദിവസത്തെ അടിയന്തര പരോള്‍ കുഞ്ഞനന്തന് അനുവദിച്ചത്. വീട്ടിലെത്തി പരോള്‍ നീട്ടണമെന്ന ആവശ്യത്തിന് 15 ദിവസം കൂടി നീട്ടി നല്‍കി. കഴിഞ്ഞ ആറിന് വീണ്ടും അപേക്ഷ നല്‍കിയതോടെ 15 ദിവസം കൂടി അനുവദിച്ചു. ഏതായാലും ആഭ്യന്തര വകുപ്പിന്‍റെ ഈ മമത വന്‍ വിമര്‍ശനത്തിന് ഇടയാക്കി കഴിഞ്ഞു .

prp

Related posts

Leave a Reply

*