മഴ: പാലക്കാട് ദുരിതം വ്യാപകം

കനത്ത മഴ; റോഡില്‍ വെള്ളക്കെട്ട്

ഒറ്റപ്പാലം: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ വെള്ളംമൂടി അപകട ഭീഷണിയായി റോഡുകള്‍. വാഹനങ്ങള്‍ ഇടതടവില്ലാതെ സഞ്ചരിക്കുന്ന പ്രധാന പാതകള്‍ക്ക് പുറമെ വിവിധ സ്ഥാപനങ്ങളുടെ മുന്നിലും രൂപപ്പെടുന്ന വെള്ളക്കെട്ടുകള്‍ ജനത്തെ വലക്കുന്നു. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന് മുന്നില്‍ ചളിവെള്ളം തളം കെട്ടി കിടക്കുന്നത് ട്രെയിന്‍ യാത്രക്കാരെ കൂടാതെ പരിസര വാസികളെയും ബുദ്ധിമുട്ടിലാക്കുന്നു. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിന്നും നഗരസഭ ബസ് സ്റ്റാന്‍ഡില്‍ നിന്നും കാല്‍നടയായി നിരവധി പേരാണ് റെയില്‍വേ സ്റ്റേഷനിലെത്തുന്നത്. സ്റ്റേഷന് മുന്നിലെ വെള്ളക്കെട്ട് താണ്ടേണ്ടി വരുന്നത് ദുഷ്കരമാവുന്നുണ്ട്. അഴുക്കുചാല്‍ അടഞ്ഞുപോയത് നന്നാക്കുന്നതിലെ കാലതാമസമാണ് വെള്ളക്കെട്ടിന് കാരണമായത്.

പാലക്കാട്- കുളപ്പുള്ളി പാത കടന്നുപോകുന്ന മേഖലയില്‍ പല ഭാഗത്തും ദുരിതം സമാനമാണ്. അമ്ബലപ്പാറയിലെ തൗഫീഖ് പടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് വാഹനങ്ങളുടെ നീണ്ട നിര തന്നെ രൂപപ്പെട്ടു. രോഗിയുമായി വന്ന ആംബുലന്‍സി‍െന്‍റ പ്രവര്‍ത്തനം വെള്ളക്കെട്ടില്‍ നിശ്ചലമായതോടെ നാട്ടുകാര്‍ തള്ളിക്കയറ്റി മറ്റൊരു വാഹനത്തില്‍ രോഗിയെ ആശുപത്രിയിലെത്തിക്കേണ്ടി വന്നു. പൊലീസ് സ്ഥലത്തെത്തി ചുറ്റുമതില്‍ക്കെട്ടിലെ കല്ലുകള്‍ നീക്കിയാണ് വെള്ളം ഒഴിവാക്കിയത്. പുതിയ നിര്‍മാണ പ്രവൃത്തികളും വെള്ളക്കെട്ടിന് ആക്കം കൂട്ടുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഞാറുകള്‍ ഒലിച്ചുപോയി

ഷൊര്‍ണൂര്‍: മഴയില്‍ വ്യാപക കൃഷി നാശം. ഏക്കര്‍ കണക്കിന് സ്ഥലത്ത് നടാന്‍ തയാറാക്കിയിരുന്ന ഞാറുകള്‍ ഒന്നായി ഒലിച്ചുപോയി. കുംഭാരന്‍കട്ടി പാടത്ത് പറിച്ചിട്ടിരുന്ന ഞാറാണ് ഒലിച്ച്‌ പോയത്. ചൊവ്വാഴ്ച്ച പകല്‍ ഇവിടെ ട്രാക്ടറുപയോഗിച്ച്‌ നിലം ഉഴുത് നടുന്നതിന് പാകമാക്കിയിട്ടിരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം അറിയുന്നത്. അപ്പോഴേക്കും മുക്കാല്‍ ഭാഗവും ഒഴുകിപ്പോയിരുന്നു. സമീപത്തെ ഏതാണ്ടെല്ലാ പാടത്തെയും നടീല്‍ കഴിഞ്ഞതിനാല്‍ ഇവര്‍ക്ക് നടാനുള്ള ഞാറ് സംഘടിപ്പിക്കാനാകുമോ എന്ന ആശങ്കയാണുള്ളത്. ഒരാഴ്ച്ചയായി പെയ്യുന്ന മഴയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നട്ട ഞാറും വെള്ളത്തിനടിയിലാണ്‌. ഇവ ചീഞ്ഞ് പോകുമോയെന്ന ആശങ്കയുമുണ്ട്.

ഏക്കര്‍ കണക്കിന് നെല്‍കൃഷി വെള്ളത്തില്‍

പത്തിരിപ്പാല: ശക്തമായ കാറ്റിലും മഴയിലും മണ്ണൂരില്‍ പത്ത് ഏക്കര്‍ നെല്‍കൃഷി നശിച്ചു. ചന്ദനപുറം പാടശേഖരത്തിലെ കൊയ്തെടുക്കാറായ പത്ത് കര്‍ഷകരുടെ നെല്‍കൃഷിയാണ് വെള്ളംമൂടി നശിച്ചത്. നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

കേരളശ്ശേരി: കനത്ത മഴയില്‍ വരമ്ബ് തകര്‍ന്ന് തടുക്കശ്ശേരി ചെറുകര പാടശേഖരത്തിലെ നെല്‍കൃഷി നശിച്ചു. വട്ടമണ്ണ പരിയത്ത് ജയശ്രീയുടെ ഉടമസ്ഥതയിലുള്ള നെല്‍കൃഷിയാണ് മഴവെള്ളം കയറിയും മണ്ണടിഞ്ഞും നശിച്ചത്. ചൊവ്വാഴ്ച രാത്രി കൂടി മഴ കനത്തതോടെ വരമ്ബ് തകര്‍ന്ന് കൃഷി വെള്ളത്തിലാവുകയായിരുന്നു. ചെറുകര പടശേഖരത്തിലെ ശേഷിക്കുന്ന വരമ്ബുകളും കനത്ത മഴയില്‍ തകര്‍ച്ച ഭീഷണിയിലാണ്.

ലക്കിടി: കനത്ത മഴയില്‍ തോടും ബണ്ടും കനാലും തകര്‍ന്ന് ലക്കിടിപേരൂര്‍ പഞ്ചായത്തിലെ അടിയംമ്ബാടം പാടശേഖരത്തിലെ 65 ഏക്കര്‍ കൃഷിക്കുള്ള ഞാറ്റടി വെള്ളത്തിലായി. ഞാറ്റടിക്കായി കഴിഞ്ഞ ദിവസമാണ് വിത്തിറക്കിയത്. അടിയംബാടം, ചാത്തണാംകുണ്ട് എന്നീ തോടുകളുടെ ബണ്ടു പൊട്ടിയതോടെയാണ് നെല്‍പാടം പൂര്‍ണമായും വെള്ളത്തിലായത്. ചെറിയ കാഡകനാലുകളും തകര്‍ന്നു. സി. ഹരിദാസ്, എല്‍. പരമേശ്വരന്‍, തങ്കന്‍, രാഘവന്‍കുട്ടി, ദിലീപ് തുടങ്ങിയ 20 പേരുടെ കൃഷിയാണ് വെള്ളം മൂടി നശിച്ചത്.

prp

Related posts

Leave a Reply

*