അടുത്ത വര്‍ഷം മുതല്‍ ഓഫീസ് വര്‍ക്ക് സംസ്കാരം മാറും, 15 മിനിറ്റ് കൂടുതല്‍ ജോലി ചെയ്താലും ഓവര്‍ടൈം പണം ലഭിക്കും ! തൊഴില്‍ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വരുന്ന മാറ്റങ്ങള്‍ ഇങ്ങനെ

2022 ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് തൊഴില്‍ സംസ്കാരം മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്‌. ജീവനക്കാര്‍ക്ക് അവരുടെ പ്രവൃത്തി ദിനങ്ങള്‍ കുറച്ചേക്കുമെന്ന സന്തോഷവാര്‍ത്തയുണ്ട്.

മാത്രമല്ല ജീവനക്കാര്‍ക്ക് ആഴ്ചയില്‍ 4 ദിവസം ജോലി ചെയ്യുകയും 3 ദിവസം അവധി ലഭിക്കുകയും ചെയ്യും. അതായത് വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെയായിരിക്കും ജീവനക്കാരുടെ അവധി. ഇത് മാത്രമല്ല,നിങ്ങള്‍ ഓഫീസില്‍ 15 മിനിറ്റ് കൂടുതല്‍ ജോലി ചെയ്താല്‍ കമ്ബനി ഓവര്‍ടൈം പണം നല്‍കേണ്ടിവരും.

മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ അടുത്ത സാമ്ബത്തിക വര്‍ഷം 2022-23 മുതല്‍ ലേബര്‍ കോഡിന്റെ നിയമങ്ങള്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കും. ഈ ലേബര്‍ കോഡുകളുടെ നിയമങ്ങളില്‍ വേതനം, സാമൂഹിക സുരക്ഷ, വ്യാവസായിക ബന്ധങ്ങള്‍, തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യങ്ങള്‍ തുടങ്ങിയ 4 തൊഴില്‍ കോഡുകള്‍ ഉള്‍പ്പെടുന്നു.

നേരത്തെ 2021 ഏപ്രില്‍ മുതല്‍ ഈ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാരുകളുടെ മുന്നൊരുക്കമില്ലാത്തതിനാല്‍ ലേബര്‍ കോഡിന്റെ നിയമങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല.

തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ സംബന്ധിച്ച്‌ 13 സംസ്ഥാനങ്ങള്‍ ലേബര്‍ കോഡിന്റെ കരട് നിയമങ്ങള്‍ ഇതുവരെ തയ്യാറാക്കിയിട്ടുണ്ടെന്ന് ഈ ആഴ്ച ആദ്യം രാജ്യസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു. ഇതുകൂടാതെ, ബാക്കിയുള്ള 24 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കരട് ചട്ടങ്ങളുടെ പണിപ്പുരയിലാണ്.

തൊഴില്‍ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഈ മാറ്റങ്ങള്‍ വരും

ഓവര്‍ടൈം നിയമങ്ങള്‍ മാറും

OSCH കോഡിന്റെ കരട് നിയമങ്ങള്‍ 15 മുതല്‍ 30 മിനിറ്റ് വരെയുള്ള അധിക ജോലികള്‍ 30 മിനിറ്റ് ഓവര്‍ടൈമായി കണക്കാക്കുന്നു. നിലവിലെ നിയമമനുസരിച്ച്‌, 30 മിനിറ്റില്‍ താഴെയുള്ള ഓവര്‍ടൈം യോഗ്യതയുള്ളതായി കണക്കാക്കില്ല.

കയ്യിലുള്ള ശമ്ബളം കുറയും

തൊഴില്‍ നിയമം നടപ്പാക്കുന്നതോടെ ജീവനക്കാരുടെ കൈകളിലെ വേതനം കുറയുകയും ഉയര്‍ന്ന പിഎഫ് ബാധ്യതയുടെ ഭാരം കമ്ബനികള്‍ വഹിക്കുകയും ചെയ്യും. പുതിയ കരട് ചട്ടം അനുസരിച്ച്‌ അടിസ്ഥാന ശമ്ബളം മൊത്തം ശമ്ബളത്തിന്റെ 50 ശതമാനമോ അതില്‍ കൂടുതലോ ആയിരിക്കണം. ഇത് ഒട്ടുമിക്ക ജീവനക്കാരുടെയും ശമ്ബള ഘടനയില്‍ മാറ്റം വരുത്തും.

അടിസ്ഥാന ശമ്ബളം വര്‍ധിക്കുന്നതോടെ പി.എഫിനും ഗ്രാറ്റുവിറ്റിക്കും പിടിക്കുന്ന തുക കൂടും. ഇങ്ങനെ സംഭവിച്ചാല്‍ നിങ്ങളുടെ വീട്ടിലേക്ക് വരുന്ന ശമ്ബളം കുറയും, വിരമിക്കുമ്ബോള്‍ ലഭിക്കുന്ന പിഎഫും ഗ്രാറ്റുവിറ്റിയും വര്‍ദ്ധിക്കും.

4 ദിവസത്തെ ജോലി

പരമാവധി ജോലി സമയം 12 ആക്കാനാണ് പുതിയ കരട് നിയമം നിര്‍ദേശിക്കുന്നത്. എന്നിരുന്നാലും നിങ്ങള്‍ 12 മണിക്കൂര്‍ ജോലി ചെയ്താല്‍ നിങ്ങള്‍ക്ക് ആഴ്ചയില്‍ 4 ദിവസം ജോലി ചെയ്യുകയും 3 ദിവസം അവധി ലഭിക്കുകയും ചെയ്യും. നിലവിലെ നിയമമനുസരിച്ച്‌ 30 മിനിറ്റില്‍ താഴെയുള്ള ഓവര്‍ടൈം യോഗ്യതയുള്ളതായി കണക്കാക്കില്ല.

കരട് നിയമങ്ങള്‍ ഒരു ജീവനക്കാരനെയും 5 മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ജോലി ചെയ്യാന്‍ വിലക്കുന്നു. ഓരോ അഞ്ച് മണിക്കൂര്‍ കഴിയുമ്ബോഴും ജീവനക്കാര്‍ക്ക് അര മണിക്കൂര്‍ വിശ്രമം നല്‍കണം.

പാര്‍ലമെന്റില്‍ പാസാക്കി

ഈ നാല് കോഡുകളും പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രത്തിന് പുറമെ സംസ്ഥാന സര്‍ക്കാരുകളും ഈ കോഡുകളും നിയമങ്ങളും അറിയിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ ഈ നിയമങ്ങള്‍ സംസ്ഥാനങ്ങളില്‍ ബാധകമാകൂ. ഈ നിയമങ്ങള്‍ 2021 ഏപ്രില്‍ 1 മുതല്‍ നടപ്പിലാക്കേണ്ടതായിരുന്നു, എന്നാല്‍ സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ അവ മാറ്റിവച്ചു.

prp

Leave a Reply

*